തെലങ്കാനയിൽ കിറ്റെക്‌സിന്റെ രണ്ട് വൻകിട പദ്ധതികൾ; കരാർ ഒപ്പിട്ടു

By News Desk, Malabar News
Ajwa Travels

കൊച്ചി: തെലങ്കാനായിൽ രണ്ട് വൻകിട പദ്ധതികൾ ആരംഭിക്കാൻ കരാറുകൾ (എംഒയു) ഒപ്പിട്ട് കിറ്റെക്‌സ്‌. വാറങ്കലിലെ മെഗാ ടെക്‌സ്‌റ്റയിൽ പാർക്കിലെയും ഹൈദരാബാദിലെ ഇൻഡസ്‌ട്രിയൽ പാർക്കിലെയും പദ്ധതികളുടെ കരാറുകളാണ് ഒപ്പിട്ടിരിക്കുന്നത്. തെലങ്കാന സർക്കാരിന് വേണ്ടി വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജയേഷ് രഞ്‌ജനും കിറ്റെക്‌സിന് വേണ്ടി മാനേജിങ് ഡയറക്‌ടർ സാബു എം ജേക്കബുമാണ് കരാറിൽ ഒപ്പുവെച്ചത്.

ഔദ്യോഗിക ചടങ്ങും പ്രഖ്യാപനവും ശനിയാഴ്‌ച നടക്കുമെന്നാണ് റിപ്പോർട്. നിക്ഷേപത്തിനായി തെലങ്കാന സർക്കാർ വൻ ആനുകൂല്യങ്ങളാണ് കിറ്റെക്‌സിന് നൽകിയിരിക്കുന്നത്. ആനുകൂല്യങ്ങൾ, നിക്ഷേപം, സബ്‍സിഡി, തൊഴിലവസരങ്ങൾ എന്നിവ ഉൾപ്പടെ വൻ പാക്കേജിന്റെ വിശദാംശങ്ങൾ ശനിയാഴ്‌ച പുറത്തുവിടും.

ഒരു മാസത്തിനുള്ളിൽ വിവിധ സർക്കാർ വകുപ്പുകളുടെ തുടർച്ചയായ പരിശോധനയെ തുടർന്നാണ് കിറ്റെക്‌സ്‌ കേരളത്തിൽ നടത്താനിരുന്ന 3500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്ന് പിൻമാറിയത്. തുടർന്ന് തെലങ്കാന ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളും വിദേശരാജ്യങ്ങളും കിറ്റെക്‌സിനെ നിക്ഷേപത്തിനായി ക്ഷണിക്കുകയായിരുന്നു.

പ്രത്യേക വിമാനം അയച്ചുകൊടുത്തായിരുന്നു തെലങ്കാനയുടെ ക്ഷണം. തെലങ്കാനയ്‌ക്ക് പുറമേ ഇന്ത്യയിലെ ഒൻപത് സംസ്‌ഥാനങ്ങളും ശ്രീലങ്ക, യുഎഇ, ബഹ്‌റൈൻ, മൗറീഷ്യസ്, ബംഗ്‌ളാദേശ്‌ എന്നീ രാജ്യങ്ങളും കിറ്റെക്‌സിനെ നിക്ഷേപത്തിനായി ക്ഷണിച്ചിട്ടുണ്ട്. കുട്ടികളുടെ വസ്‌ത്ര നിർമാണ രംഗത്തെ ലോകത്തിലെ രണ്ടാമത്തെ ബ്രാൻഡാണ് കിറ്റെക്‌സ്‌.

Also Read: പ്ളസ് വണ്‍ പരീക്ഷ നടത്താൻ സുപ്രീം കോടതി അനുമതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE