ന്യൂഡെൽഹി: സംസ്‌ഥാനത്ത് പ്ളസ് വണ്‍ പരീക്ഷ നടത്താമെന്ന് സുപ്രീംകോടതി. കേരള സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തൃപ്‌തികരമാണെന്ന് കോടതി പറഞ്ഞു. മുമ്പ് നടത്തിയ പരീക്ഷകളിലും കോടതി സംതൃപ്‌തി പ്രകടിപ്പിച്ചു.
തിരുവനന്തപുരം കീഴാറ്റിങ്ങല്‍ സ്വദേശിയാണ് സംസ്‌ഥാനത്തെ പ്ളസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹരജി നൽകിയത്. കഴിഞ്ഞ ആറാം തീയതി ആരംഭിക്കേണ്ടിയിരുന്ന പരീക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്‌തിരുന്നു. സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം ഭീതിജനകമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിവിധി.
പരീക്ഷക്കായി പുതുക്കിയ ടൈംടേബിൾ തയ്യാറാക്കുമെന്ന് സംസ്‌ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ചോദ്യപേപ്പർ നേരത്തെ തന്നെ സ്‌കൂളുകളിൽ എത്തിച്ചിട്ടുണ്ട്. എല്ലാ സ്‌കൂളുകളിലും അണുനശീകരണം നടത്തും. കുട്ടികൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ പരീക്ഷ നടത്തും. കോവിഡ് മാനദണ്ഡം പൂർണമായും പാലിച്ചുകൊണ്ടാകും പരീക്ഷ നടത്തുകയെന്നും മന്ത്രി വ്യക്‌തമാക്കി.
Most Read: പ്രത്യേക ഓഡിറ്റിംഗ് വേണ്ട; പത്‌മനാഭസ്വാമി ക്ഷേത്ര ട്രസ്‌റ്റിന്റെ ഹരജി സുപ്രീം കോടതി പരിഗണിക്കും