ന്യൂഡെൽഹി: പ്രത്യേക ഓഡിറ്റിംഗില്‍ നിന്നൊഴിവാക്കണം എന്നാവശ്യപ്പെട്ട് പത്‌മനാഭസ്വാമി ക്ഷേത്ര ട്രസ്‌റ്റ് സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ക്ഷേത്ര ഭരണത്തിലോ വസ്‌തുവകകളിലോ പങ്കില്ലാത്ത ട്രസ്‌റ്റില്‍ ഓഡിറ്റിംഗ് കഴിയില്ല എന്നാണ് വാദം. ജസ്‌റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ക്ഷേത്രത്തിന്റെയും ട്രസ്‌റ്റിന്റെയും കഴിഞ്ഞ 25 വർഷത്തെ വരവ് ചിലവ് കണക്കുകൾ വിശ്വാസയോഗ്യമായ സ്‌ഥാപനത്തെ കൊണ്ട് ഓഡിറ്റ് ചെയ്യിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് കഴിഞ്ഞ വർഷം ഒക്‌ടോബറിൽ ചേർന്ന ക്ഷേത്ര ഭരണസമിതിയും ഉപദേശക സമിതിയും ഓഡിറ്റിങ്ങിനായി ഒരു സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തിയത്.
Read Also: പോലീസ് സംരക്ഷണം; തൃക്കാക്കര നഗരസഭാ അധ്യക്ഷയുടെ ഹരജി ഇന്ന് ഹൈക്കോടതിയിൽ