കെകെയുടെ മരണത്തില്‍ വീഴ്‌ചയുണ്ടായെന്ന് ഡോക്‌ടർമാര്‍; പോലീസിന്റെ വാദം തള്ളി

By News Bureau, Malabar News
Ajwa Travels

ഡെൽഹി: പ്രശസ്‌ത ഗായകന്‍ കെകെ (കൃഷ്‌ണകുമാര്‍ കുന്നത്ത്)യുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന പോലീസ് നിലപാട് തള്ളി ഹൃദ്രോഗ വിദഗ്‌ധന്‍ ഡോ. കുനാല്‍ സര്‍ക്കാര്‍. സാധാരണ ഒരു മനുഷ്യനെ പോലും രോഗിയാക്കുന്നതായിരുന്നു നസ്‌റുല്‍ മഞ്‌ജിലെ സാഹചര്യമെന്നും അദ്ദേഹം പറഞ്ഞു.

സംഗീത പരിപാടി പകുതിയായപ്പോള്‍ തന്നെ കെകെ ശാരീരിക അസ്വസ്‌ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. അവശനായി തുടങ്ങിയപ്പോള്‍ തന്നെ രോഗാവസ്‌ഥ തിരിച്ചറിയുന്നതിലും സംയോജിതമായ ചികിൽസ നല്‍കുന്നതിലും കെകെയുടെ സെക്രട്ടറിക്ക് വീഴ്‌ച പറ്റി; ഡോ. കുനാല്‍ സര്‍ക്കാര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

നേരത്തെയും കെകെയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് കുനാല്‍ സര്‍ക്കാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. രണ്ടര മണിക്കൂറോളം അവശതയുണ്ടായിരുന്നു. ഇതിന് ശേഷമാണ് മരണം സംഭവിച്ചതെന്നായിരുന്നു പ്രതികരണം.

സംഗീത പരിപാടിക്ക് പിന്നാലെ കൊല്‍ക്കത്തയിലെ ഗ്രാന്‍ഡ് ഹോട്ടലില്‍ വെച്ചായിരുന്നു കെകെയുടെ അന്ത്യം. പരിപാടിയുടെ വേദിയില്‍ കൊള്ളാവുന്നതിലും അധികം കാണികളുണ്ടായിരുന്നു. സ്‌റ്റേജിലെ കനത്ത ചൂടിനെക്കുറിച്ചും അദ്ദേഹം പരാതിപ്പെട്ടിരുന്നു.

Most Read: സൽമാൻ ഖാനും പിതാവിനും വധഭീഷണി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE