കോഴിക്കോട്: ഹ്രസ്വദൂര ചരക്കുകപ്പൽ സർവീസ് കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായുള്ള ആദ്യ കണ്ടെയ്‌നർ കപ്പൽ ബുധനാഴ്‌ച ബേപ്പൂർ തുറമുഖത്തെത്തും. കൊച്ചി, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളെ കൂട്ടിയിണക്കിയാണ് ആദ്യഘട്ട ചരക്കുനീക്കം.
മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി തുടക്കമിടുന്ന പദ്ധതി മലബാറിന്റെ വികസനക്കുതിപ്പിന് ആക്കം കൂട്ടും. രണ്ടാം ഘട്ടം കൊച്ചി, കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങളെ കോർത്തിണക്കും.
മുംബൈ ആസ്‌ഥാനമായ റൗണ്ട് ദി കോസ്‌റ്റ് ഷിപ്പിങ് കമ്പനിയാണ് 106 ടിഇയു കണ്ടെയ്‌നറുകൾ വഹിച്ചു കൊണ്ടുള്ള ‘എംവി ഹോപ് സെവൻ’ എന്ന കപ്പൽ സർവീസ് നടത്തുന്നത്. ആദ്യം ഗുജറാത്തിൽ നിന്ന് മലബാർ മേഖലയിലേക്കുള്ള തറയോടുകളുമായാണ് കപ്പലെത്തുന്നത്. ഇന്ന് കൊച്ചിയിലെത്തിയ കപ്പൽ കണ്ണൂർ അഴീക്കൽ തുറമുഖത്തേക്ക് പോയി ബുധനാഴ്‌ച ബേപ്പൂർ തുറമുഖത്ത് നങ്കൂരമിടും.
Read Also: കേരളത്തിന് പുതിയ കായിക നയം കൊണ്ടുവരും; മന്ത്രി വി അബ്‌ദുറഹ്‌മാൻ