തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബിജെപി മധ്യമേഖല സംഘടന സെക്രട്ടറി എല്‍ പത്‌മകുമാറിനെ ചോദ്യം ചെയ്‌ത് വിട്ടയച്ചു. ധർമരാജന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് എൽ പത്‌മകുമാറിനെ ചോദ്യം ചെയ്‌തത്. തൃശൂർ പോലീസ് ക്ളബ്ബിൽ നടന്ന രണ്ട് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ പത്‌മകുമാർ മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.
നിലവിൽ ചോദ്യം ചെയ്‌ത് വിട്ടയച്ച ബിജെപി നേതാക്കളുടെ മൊഴികൾ അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. ധർമരാജൻ നൽകിയ മൊഴിയും നേതാക്കളുടെ മൊഴികളും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ട്. മൊഴികളിലെ വൈരുധ്യമുൾപ്പടെ പരിശോധിക്കാൻ കൂടുതൽ ബിജെപി നേതാക്കളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുമെന്ന സൂചനകളാണ് അന്വേഷണ സംഘത്തിൽ നിന്നും ലഭിക്കുന്നത്.
അതേസമയം, കൊടകര കുഴൽപ്പണകേസുമായി ബിജെപിക്ക് ബന്ധമുണ്ടെന്ന ആരോപണം ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും നിഷേധിച്ചു. കുഴൽപ്പണം ബിജെപിയുടേതാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന കുപ്രചരണങ്ങൾ. ബിജെപിക്കെതിരെ ആസൂത്രിതമായി വലിയൊരു പുകമറ സൃഷ്‌ടിച്ചുകൊണ്ടിരിക്കുക ആണെന്നും വാർത്താ സമ്മേളനത്തിൽ സുരേന്ദ്രൻ പറഞ്ഞു.
Also Read: ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ്; രവി പൂജാരിയെ എടിഎസ് ആസ്‌ഥാനത്ത് ചോദ്യം ചെയ്യുന്നു