കൊടകര കേസ്; ധർമരാജന്റെ ഹരജിക്കെതിരെ റിപ്പോർട് സമർപ്പിക്കും

By Trainee Reporter, Malabar News
hawala money case - Dharmarajan
Ajwa Travels

തൃശൂർ: കൊടകര കള്ളപ്പണ കേസിൽ ധർമരാജന്റെ ഹരജിക്കെതിരെ റിപ്പോർട് സമർപ്പിക്കാൻ അന്വേഷണ സംഘം. പോലീസിന് നൽകിയ മൊഴിയിലും കോടതിയിൽ സമർപ്പിച്ച ഹരജിയിലും നൽകിയിരിക്കുന്നത് വ്യത്യസ്‌ത വിവരങ്ങളാണ്. മൊഴിയിലെ വൈരുദ്ധ്യം ചൂണ്ടികാണിച്ചാകും അന്വേഷണ സംഘം റിപ്പോർട് സമർപ്പിക്കുക. പണത്തിന്റെ ഉറവിടം സംബന്ധിച്ച് നൽകിയ വിവരങ്ങളിലും വൈരുദ്ധ്യമുണ്ട്.

അന്വേഷണ സംഘം കണ്ടെടുത്ത ഒരുകോടി രൂപ തിരികെ നൽകണമെന്നാണ് ഹരജിയിലെ ആവശ്യം. പണം തന്റെയും സുനിൽ നായിക്കിന്റെയുമാണെന്ന് ഹരജിയിൽ പറയുന്നു. കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടിയിൽ 25 ലക്ഷം സുനിൽ നായിക്കിന്റെതും ബാക്കി തുക തന്റേതുമാണ്. പണത്തിന് മറ്റ് അവകാശികൾ ഇല്ല. ബിസിനസ് ആവശ്യത്തിനുള്ള പണമാണ് കവർച്ച ചെയ്യപ്പെട്ടത്, ഹരജിയിൽ പറയുന്നു.

എന്നാൽ, കുഴൽപ്പണ കടത്തിലെ ഇടനിലക്കാരനാണ് താനെന്നും ഇതിന് കമ്മീഷൻ ലഭിക്കാറുണ്ടെന്നും നേരത്തെ പോലീസിന് നൽകിയ മൊഴിയിലുണ്ട്. ഈ വ്യത്യാസങ്ങൾ ചൂണ്ടികാട്ടിയാകും അന്വേഷണ സംഘം റിപ്പോർട് സമർപ്പിക്കുക.

കേസ് അന്വേഷണം ഇഡി ഏറ്റെടുത്താലും നിലവിലെ അന്വേഷണം തുടരുമെന്നാണ് സൂചന. അതേസമയം, ബാക്കിയുള്ള തുക കണ്ടെത്താനായി പ്രതികളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. വിയൂർ ജയിലിൽ എത്തിയാകും പ്രതികളെ ചോദ്യം ചെയ്യുക.

Read also: ജയിലിൽ പ്രോട്ടീൻ ഭക്ഷണം വേണമെന്ന് സുശീൽ കുമാർ; അനുമതി നൽകി കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE