കൊച്ചി: കൊടകര കുഴൽപ്പണക്കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിനോ പ്രത്യേക സംഘത്തിനോ കൈമാറണം എന്നാവശ്യപ്പെട്ടുള്ള ഹരജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി. പൊതുപ്രവര്‍ത്തകനായ ഐസക് വർഗീസ് നല്‍കിയ ഹരജിയിലാണ് കോടതിയുടെ മറുപടി. ഹരജി മൂന്നാഴ്‌ചക്ക് ശേഷം പരിഗണിക്കാനായി മാറ്റി.
അതേസമയം, പണം തിരിച്ചു നൽകണമെന്ന ധർമരാജന്റെ ഹരജിയിൽ അന്വേഷണ സംഘം റിപ്പോർട് സമർപ്പിച്ചു. ഇരിങ്ങാലക്കുട കോടതിയിലാണ് റിപ്പോർട് നൽകിയത്. അന്വേഷണം പുരോഗമിക്കവെ പണം വിട്ടു കൊടുക്കരുതെന്നാണ് പോലീസിന്റെ നിലപാട്.
പണത്തിന്റെ ഉറവിടം സംബന്ധിച്ച് ധര്‍മരാജന്‍ അന്വേഷണ സംഘത്തിനും കോടതിക്കും നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നു. പോലീസ് നടത്തുന്ന അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും ഇഡി നടപടികള്‍ ആരംഭിച്ച വിവരവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇക്കാരണത്താല്‍ പണം വിട്ടുനല്‍കരുതെന്നാണ് പോലീസ് വാദം. ഹരജി കോടതി ഈ മാസം 23ന് വീണ്ടും പരിഗണിക്കും.
Also Read: കോവിഡ് ചികിൽസാ നിരക്ക് ഏകീകരണം; സർക്കാരിനോട് മറുപടി ആവശ്യപ്പെട്ടു