ഐപിഎൽ; കരിയർ അവസാനം വരെ ആർസിബിയിൽ തുടരുമെന്ന് കോഹ്‌ലി

By News Bureau, Malabar News
VIRAT KOHLI-RCB
Ajwa Travels

ഷാർജ: ഐപിഎല്ലിൽ മറ്റൊരു ഫ്രാഞ്ചൈസിക്ക് വേണ്ടിയും കളിക്കില്ലെന്ന് വ്യക്‌തമാക്കി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു(ആർസിബി) ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ക്വാളിഫയർ മൽസരത്തിന് ശേഷം സംസാരിക്കുകയായിരുന്നു കോഹ്‌ലി.

കരിയർ അവസാനം വരെ ആർസിബിയിൽ തുടരും. ഫ്രാഞ്ചൈസിക്ക് വേണ്ടി കഴിയുന്നതൊക്കെ ചെയ്‌തു. ഇനിയും അത് തുടരും; കോഹ്‌ലി പറഞ്ഞു.

കൊൽക്കത്തയ്‌ക്ക് എതിരായ മൽസരത്തിൽ ബെംഗളൂരു 4 വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ഇതോടെ കോഹ്‌ലിയുടെയും സംഘത്തിന്റെയും ഐപിഎൽ യാത്രയും അവസാനിച്ചു.

അതേസമയം ആർസിബിക്കായി താൻ പരമാവധി പ്രവർത്തിച്ചെന്നും മറ്റൊരു ഫ്രാഞ്ചൈസിയിലേക്ക് പോകില്ലെന്നും കോഹ്‌ലി വ്യക്‌തമാക്കി.

‘യുവതാരങ്ങൾക്ക് ടീമിലെത്തി സ്വയം വിശ്വസിക്കാനും അവരവരുടെ ശൈലിക്കനുസരിച്ച് ക്രിക്കറ്റ് കളിക്കാനുമുള്ള സംസ്‌കാരം രൂപപ്പെടുത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഇന്ത്യൻ ടീമിലും അതൊക്കെ തന്നെയാണ് ഞാൻ ചെയ്‌തത്‌. ഞാൻ ടീമിനായി എന്റെ പരമാവധി നൽകി.

ടീമിനെ നയിച്ചു കൊണ്ട് എന്റെ 120 ശതമാനം ഞാൻ ഫ്രാഞ്ചൈസിക്ക് നൽകിയിട്ടുണ്ട്. ബെംഗളൂരുവിൽ അല്ലാതെ മറ്റെവിടെയെങ്കിലും കളിക്കുന്നതായി ചിന്തിച്ചിട്ടില്ല. മറ്റ് കാര്യങ്ങളെക്കാൾ ടീമിനോടുള്ള കൂറ് എനിക്ക് വലുതാണ്. ഈ ഫ്രാഞ്ചൈസി എന്നിൽ വിശ്വസിച്ചു. എൻ്റെ അവസാന മൽസരം വരെ ഇവിടെ കളിക്കുമെന്ന് ഞാൻ വാക്ക് കൊടുക്കുകയും ചെയ്‌തു,’ കോഹ്‌ലി പറഞ്ഞു.

പന്തുകൊണ്ടും ബാറ്റുകൊണ്ടും മികവ് കാട്ടിയ സുനിൽ നരെയനിലൂടെ ആയിരുന്നു കൊൽക്കത്ത ജയം കൈപ്പിടിയിലാക്കിയത്. സ്‌കോർ: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു 20 ഓവറിൽ 1389, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 19.4 ഓവറിൽ 1396.

Most Read: ‘ചുപ്’; ദുൽഖറിന്റെ മൂന്നാം ബോളിവുഡ് ചിത്രം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE