ഷാര്‍ജ: റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ബാറ്റ്സ്‍മാൻമാര്‍ ഷാര്‍ജയിലെ ഗ്രൗണ്ടില്‍ നിറഞ്ഞാടിയപ്പോള്‍ 20 ഓവറില്‍ നേടിയത് രണ്ടു വിക്കറ്റ് നഷ്‌ടത്തിൽ
194 റണ്‍സ്. 33 പന്തില്‍ 73 റണ്‍സ് നേടിയ ഡിവില്ലിയേഴ്‌സും 28 പന്തില്‍ 33 റണ്‍സ് നേടിയ കോഹ്‌ലിയും അവസാന ഓവറുകളില്‍ ബൗളര്‍മാരെ നിലംപരിശാക്കി.
ആര്‍സിബിക്ക് സ്വപ്‌നത്തുടക്കമാണ് ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചും ദേവ്ദത്ത് പടിക്കലും നല്‍കിയത്. പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്‌ടപ്പെടാതെ 47 റണ്‍സാണ് ഇരുവരും നേടിയത്. ടൂര്‍ണമെന്റിലാദ്യമായി ഫോമിലേക്കുയര്‍ന്ന ഫിഞ്ച് താളം കണ്ടെത്തിയതാണ് ആര്‍സിബിക്ക് അനുഗ്രഹമായത്. 6.2 ഓവറില്‍ ആര്‍സിബി 50 റണ്‍സ് കടന്നു. സ്‌കോര്‍ 67ല്‍ നില്‍ക്കെ നൈറ്റ് റൈഡേര്‍സിന്റെ റസലിനെ ആക്രമിക്കാന്‍ തുനിഞ്ഞ എട്ടാം ഓവറിലെ നാലാം പന്തില്‍ പടിക്കല്‍ ക്ലീന്‍ ബൗള്‍ഡായി. 23 പന്തില്‍ 32 റണ്‍സായിരുന്നു പടിക്കലിന്റെ സ്‌കോര്‍.
തുടര്‍ന്ന് ഫിഞ്ചിന് കൂട്ടായി എത്തിയത് ആര്‍സിബി ക്യാപ്റ്റന്‍ കോഹ്‌ലിയാണ്. 12.2 ഓവറില്‍ സ്‌കോര്‍ 94ല്‍ എത്തിനില്‍ക്കെ 37 പന്തില്‍ 46 റണ്‍സെടുത്ത ഫിഞ്ചിനെ പ്രസിദ്ധ് കൃഷ്‌ണ ക്ലീന്‍ ബൗള്‍ഡാക്കി. 13.1 ഓവറില്‍ ആര്‍സിബി സ്‌കോര്‍ നൂറിലെത്തി.
തുടര്‍ന്നെത്തിയ ഡിവില്ലിയേഴ്‌സ് കൂറ്റനടികളിലൂടെ സ്‌കോറുയര്‍ത്തി. 17.1 ഓവറില്‍ ആര്‍സിബി സ്‌കോര്‍ 150 കടന്നു. 17.2 ഓവറില്‍ 23 പന്തില്‍ നിന്ന് ഡിവില്ലിയേഴ്‌സ് തന്റെ ഈ സീസണിലെ ആദ്യ അര്‍ധശതകം പിന്നിട്ടു. നൈറ്റ് റൈഡേഴ്‌സിന് വേണ്ടി നാലോവറില്‍ 42 റണ്‍സ് വഴങ്ങിയ പ്രസിദ്ധ് കൃഷ്‌ണ നാലോവറില്‍ 51 റണ്‍സ് വഴങ്ങിയ ആന്ദ്രേ റസലും ഓരോ വിക്കറ്റ് വീതം നേടി.
Most Read: നിയമം കയ്യിലെടുത്ത കേസ്; ഭാഗ്യലക്ഷ്‍മിയും കൂട്ടരും ഹൈക്കോടതിയില്‍