തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം അതീവ ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. കോവിഡിന്റെ രണ്ടാംഘട്ട വ്യാപനമാണ് നടക്കുന്നതെന്നും അതീവ ജാഗ്രത അത്യാവശ്യമാണെന്നും മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ മന്ത്രി പറഞ്ഞു. ജാഗ്രത കൈവിട്ടാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകും. ശ്രദ്ധക്കുറവുണ്ടായാല്‍ പ്രായമായവരിലേക്ക് രോഗം പടരാം. ജീവിതശൈലീ രോഗങ്ങളുള്ളവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം.
സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടന്നുവരികയാണ്. ആദ്യ കേസ് മുതല്‍ കോവിഡ് വ്യാപനം കുറക്കാൻ സംസ്ഥാനത്തിന് സാധിച്ചു. കേരളത്തിലെ മരണനിരക്ക് ഇപ്പോഴും 0.39 ശതമാനമാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത് എത്രയോ കുറവാണ്. കൂട്ടായ ശ്രമത്തിലൂടെയാണ് മരണനിരക്ക് കുറച്ചു നിര്‍ത്താന്‍ സാധിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനം സ്വീകരിച്ച മാര്‍ഗങ്ങള്‍ ശരിയെന്നു തെളിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Read also: ശാന്തിവിള ദിനേശനെതിരെ കേസെടുത്തു