കോവിഡ് പ്രതിരോധ പ്രവർത്തനം; ജനങ്ങളുടെ പിന്തുണ അനിവാര്യമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ

By Trainee Reporter, Malabar News
Ahammed Devarkovil,
Ahammed Devarkovil
Ajwa Travels

കാസർഗോഡ്: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും പിന്തുണ അനിവാര്യമാണെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. ഇതിന്റെ അടിസ്‌ഥാനത്തിൽ ജില്ലയിൽ കൂടുതൽ വാക്‌സിൻ ലഭ്യമാക്കുന്നതിന് ആവശ്യമായ അടിയന്തിര ഇടപെടൽ നടത്തുമെന്നും മന്ത്രി പറഞ്ഞു. ഇന്നലെ നടത്തിയ കോവിഡ് അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം  അറിയിച്ചത്.

തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾക്ക് ജനസംഖ്യ ആനുപാതികമായി വാക്‌സിൻ അനുവദിക്കുമെന്നും ജില്ലയിലെ വാക്‌സിനേഷൻ നടപടികൾ അടിയന്തിരമായി പൂർത്തീകരിക്കുമെന്നും യോഗത്തിൽ തീരുമാനിച്ചു. വാക്‌സിൻ ഡോസുകളുടെ 50 ശതമാനം ഓൺലൈൻ രജിസ്‌ട്രേഷൻ വഴിയും 50 ശതമാനം നേരിട്ടും നൽകുന്നതിനുള്ള നിർദ്ദേശവും കർശനമായി നടപ്പിലാക്കും.

ജില്ലയ്‌ക്ക് കൂടുതൽ ഡോസ് വാക്‌സിൻ ലഭ്യമാക്കുന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും യോഗത്തിൽ തീരുമാനമായി. കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രി പ്രവർത്തനം ആരംഭിക്കുന്നതിന് ആരോഗ്യ മന്ത്രിയുമായി ചർച്ച നടത്തി നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ, ആരോഗ്യ വകുപ്പിലെ അടക്കം ജില്ലയിലെ ജീവനക്കാരുടെ അഭാവം പ്രതിസന്ധി സൃഷ്‌ടിക്കുന്നതായി ജനപ്രതിനിധികൾ മന്ത്രിയെ അറിയിച്ചു.

Read Also: ജില്ലയിൽ കൃഷിവകുപ്പിന്റെ ഓണച്ചന്തകൾ ഇന്ന് മുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE