കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് പുറത്ത്

By News Desk, Malabar News
Ajwa Travels

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച 12കാരന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ഓഗസ്‌റ്റ്‌ 27 മുതല്‍ 31 വരെയുള്ള റൂട്ട് മാപ്പാണ് ആരോഗ്യവകുപ്പ് പുറത്ത് വിട്ടത്. 27ന് വീടിനടുത്ത് അയല്‍വാസികളായ കുട്ടികള്‍ക്കൊപ്പം കളിച്ചു. 29ന് എരഞ്ഞിമാവ് ക്‌ളിനിക്കിൽ എത്തി.

31ന് മുക്കത്തെ ഇഎംഎസ് ഹോസ്‌പിറ്റലിലും ഓമശേരി ശാന്തി ഹോസ്‌പിറ്റലിലും ചികിൽസ തേടി. 31ന് ഉച്ചക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തി. സെപ്‌റ്റംബർ 1ന് മിംസ് ആശുപത്രിയിലേക്ക് മാറ്റി എന്നീ വിവരങ്ങളാണ് റൂട്ട് മാപ്പിലുള്ളത്.

അതേസമയം, നിപ സ്‌ഥിരീകരിച്ച ചാത്തമംഗലം മുന്നൂരില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തി. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസിസ് കണ്‍ട്രോള്‍ ടീമാണ് കോഴിക്കോട് എത്തിയത്. മരണപ്പെട്ട കുട്ടി റംബൂട്ടാന്‍ കഴിച്ചെന്ന് കരുതുന്ന സ്‌ഥലം സന്ദര്‍ശിച്ച സംഘം ഇവിടെ നിന്നും റംബൂട്ടാന്‍ സാംപിളുകളും ശേഖരിച്ചു.

നിലവിൽ രോഗബാധിതനായി മരിച്ച പന്ത്രണ്ടുകാരന്റെ വീടിന് സമീപം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് നിയന്ത്രണം. ചാത്തമംഗലം പഞ്ചായത്തിലെ നിപ്പ സ്‌ഥിരീകരിച്ച ഒന്‍പതാം വാര്‍ഡ് അടച്ചു. സമീപ വാര്‍ഡുകള്‍ ഭാഗികമായും അടച്ചിട്ടുണ്ട്.

Also Read: കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ക്ക് എതിരെ വധശ്രമമെന്ന് പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE