തിരുവനന്തപുരം: പുനഃസംഘടനക്ക് ശേഷമുള്ള ആദ്യ കെപിസിസി യോഗം നവംബർ 2ന് ചേരും. കെപിസിസി ഭാരവാഹികളെ കൂടാതെ പ്രത്യേക ക്ഷണിതാക്കളും യോഗത്തില്‍ പങ്കെടുക്കും. രാഷ്‌ട്രീയകാര്യ സമിതി അംഗങ്ങള്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരോട് യോഗത്തിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പുതിയ 56 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ച ശേഷം നടക്കുന്ന ആദ്യ കെപിസിസി സമ്പൂര്‍ണ യോഗമാണ് നവംബര്‍ രണ്ടിന് ചേരുക. ഇതിനു ശേഷമായിരിക്കും കെപിസിസി എക്‌സിക്യൂട്ടീവ് യോഗം. അതേസമയം, പുനഃസംഘടനയുടെ മൂന്നാംഘട്ട ചര്‍ച്ചകള്‍ ഇന്നുമുതല്‍ തുടങ്ങും.
കെസി ജോസഫ്, ജോസഫ് വാഴയ്‌ക്കന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ രാഷ്‌ട്രീയകാര്യ സമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന് എ, ഐ ഗ്രൂപ്പുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യവും പരിഗണിക്കും. അച്ചടക്ക നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഡിസിസി പുനഃസംഘടനാ ചര്‍ച്ചകളും ഇതോടൊപ്പം നടക്കുന്നുണ്ട്.
കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കരുതലോടെ ആയിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ കലാപമില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ എംപിയും പ്രതികരിച്ചിരുന്നു. നേതാക്കള്‍ക്കിടയില്‍ അസംതൃപ്‌തി ഉണ്ടാകുന്നത് സ്വാഭാവികമാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
എന്നാൽ, പുതിയ പട്ടികയെ അനുകൂലിക്കുന്നില്ലെന്ന് കെ മുരളീധരൻ തുറന്നു പറഞ്ഞപ്പോൾ പുതിയ ഭാരവാഹി പട്ടികയില്‍ എല്ലാവര്‍ക്കും സന്തോഷമാണ് എന്നായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ പ്രതികരണം.
Most Read: സമൂഹം ഒറ്റപ്പെടുത്തി; പീഡനത്തിനിരയായ പത്ത് വയസുകാരിയുടെ കുടുംബം