കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിനായി കസ്‌റ്റംസ് വിളിപ്പിച്ചതില്‍ പ്രതികരിച്ച് മന്ത്രി കെടി ജലീല്‍. സത്യം ബോധിപ്പിക്കാനുള്ള സുവര്‍ണാവസരമായി ഇതിനെ താന്‍ കാണുന്നുവെന്നും ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും മന്ത്രി അറിയിച്ചു.
കസ്‌റ്റംസ് പ്രിവന്റീവ് ആസ്‌ഥാനത്ത് തിങ്കളാഴ്‌ച ഹാജരാകാനാണ് മന്ത്രിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അനധികൃതമായി മതഗ്രന്ഥം വിതരണം ചെയ്‌ത സംഭവത്തിലാണ് ചോദ്യം ചെയ്യല്‍. ഇതുമായി ബന്ധപ്പെട്ട് നേരത്തെ എന്‍ഐഎയും ഇഡിയും ജലീലിനെ ചോദ്യം ചെയ്‌തിരുന്നു.
അതേസമയം മന്ത്രിയുടെ ക്ഷണം കേന്ദ്ര ഏജന്‍സികള്‍ സ്വീകരിച്ചതായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വിഷയത്തില്‍ പ്രതികരിച്ചു. എല്ലാ കേന്ദ്ര ഏജന്‍സികള്‍ക്കും തന്റെ വീട്ടിലേക്ക് സ്വാഗതമെന്ന് കഴിഞ്ഞ ദിവസം കെടി ജലീല്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലായിരുന്നു കെപിസിസി അധ്യക്ഷന്റെ പ്രതികരണം.
കസ്‌റ്റംസ് കഴിഞ്ഞ ദിവസം മന്ത്രിയുടെ ഗണ്‍മാനെയും ചോദ്യം ചെയ്‌തിരുന്നു. ഗണ്‍മാന്റെ ഫോണ്‍ മന്ത്രി ഉപയോഗിച്ചു, സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്ത് ഗണ്‍മാനെ വിളിച്ചു തുടങ്ങിയ വിവരങ്ങളുടെ അടിസ്‌ഥാനത്തിലായിരുന്നു കസ്‌റ്റംസ് ഗണ്‍മാനെ ചോദ്യം ചെയ്‌തത്.
Related News: കെടി ജലീലിനെ ചോദ്യം ചെയ്യാൻ കസ്‌റ്റംസും; നോട്ടീസ് നൽകി