ലഖ്‌നൗ: ലഖിംപൂരിൽ കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹം റീ പോസ്‌റ്റുമോർട്ടം നടത്തും. ഗുർവീന്ദർ സിംഗിന്റെ മൃതദേഹമാണ് പോസ്‌റ്റുമോർട്ടം നടത്തുന്നത്. കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ചാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
സംഭവത്തിൽ കർഷകരുടെ പരാതിയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയ്‌ക്കെതിരെ ക്രിമിനൽ ഗൂഢാലോചനക്കാണ് കേസ് എടുത്തത്. അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയ്‌ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിരുന്നു. മർദനത്തിൽ മരിച്ച ഡ്രൈവറുടെ കുടുംബം കർഷക സംഘടന നേതാക്കൾക്കെതിരെയും കേസ് നൽകിയിട്ടുണ്ട്. ലഖിംപൂർ ആക്രമണത്തിൽ കർഷകർ ഉൾപ്പെടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്.
അതേസമയം ലഖിംപൂർ ഖേരിയിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നോതാവ് പ്രിയങ്കാ ഗാന്ധിയെ അറസ്‌റ്റ് ചെയ്‌തിരുന്നു. പോലീസ് തന്നെ കസ്‌റ്റഡിയിൽ എടുത്തതിന്റെ കാരണം വ്യക്‌തമാക്കിയിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. ചുമത്തിയിരിക്കുന്ന കുറ്റമെന്താണ് എന്നതിൽ വ്യക്‌തതയില്ലെന്നും കോടതിയിൽ ഇതുവരെ ഹാജരാക്കിയിട്ടില്ലെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.
Read Also: സാഗര്‍ റാണ കൊലപാതകം; സുശീല്‍ കുമാറിന് ജാമ്യമില്ല