മംഗളൂരു: രണ്ട് ദിവസമായി തുടരുന്ന കനത്തമഴയിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണ് കൊങ്കൺ പാതയിൽ തീവണ്ടി ഗതാഗതം തടസപ്പെട്ടു. മംഗളൂരുവിൽ നിന്ന് കൊങ്കൺ റൂട്ടിൽ മംഗളൂരു ജംങ്ഷനും തോക്കൂറിനും ഇടയിൽ കുലശേഖര തുരങ്കത്തിന് സമീപമാണ് വെള്ളിയാഴ്‌ച രാവിലെ മണ്ണിടിഞ്ഞത്. ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷനിൽ ഉൾപ്പെടുന്ന ഭാഗമാണിത്. മീറ്ററുകളോളം പാളം പൂർണമായി മണ്ണിനടിയിലായി.
റെയിൽവേ വൈദ്യുത ലൈനും മറ്റ് കേബിളുകളും തകർന്നു. സമീപത്തെ സുരക്ഷാ ഭിത്തിയും ഇടിഞ്ഞിട്ടുണ്ട്. മണ്ണ് നീക്കി തകരാറുകൾ പരിഹരിച്ചാൽ മാത്രമേ ഗതാഗതം പുനഃസ്‌ഥാപിക്കാൻ സാധിക്കൂവെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ശനിയാഴ്‌ചയോടെ ഗതാഗതം പുനഃസ്‌ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രദേശത്ത് ശക്‌തമായ മഴ തുടരുന്നത് പാളത്തിലെ മണ്ണ് നീക്കുന്നതിന് തടസമാകുന്നുണ്ട്.
Read Also: രാജ്യത്തെ കോവിഡ് കേസുകളിൽ 80 ശതമാനവും 6 സംസ്‌ഥാനങ്ങളിൽ നിന്ന്; പ്രധാനമന്ത്രി