വേതന സുരക്ഷ നിയമത്തിന്റെ അവസാന ഘട്ടം ഡിസംബര്‍ മുതല്‍ പ്രാബല്യത്തില്‍

By Staff Reporter, Malabar News
pravasilokam image_malabar news
Representational Image
Ajwa Travels

റിയാദ്: സൗദിയിലെ സ്വകാര്യ മേഖലയില്‍ സാമൂഹിക ക്ഷേമ മന്ത്രാലയം നടപ്പാക്കുന്ന വേതന സുരക്ഷ നിയമത്തിന്റെ 17ാമത്തെയും അവസാനത്തെയും ഘട്ടം ഡിസംബര്‍ മുതല്‍ പ്രാബല്യത്തില്‍. ഏകാംഗ തൊഴിലാളി മുതല്‍ നാല് പേര്‍ വരെയുള്ള ചെറിയ സ്ഥാപനങ്ങള്‍ക്കും ഈ ഘട്ടത്തില്‍ വേതന സുരക്ഷ നിയമത്തിന്റെ മാനദണ്ഡങ്ങള്‍ ബാധകമാവും. ഇതിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളികളുടെ ശമ്പളം വൈകാതെ ബാങ്ക് ട്രാന്‍സ്?ഫര്‍ വഴി നല്‍ണം.

രാജ്യത്തെ 374,000 സ്ഥാപനങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടതായി ആണ് മന്ത്രാലയത്തിന്റെ കണക്ക്. വേതന സുരക്ഷാനിയമം ആദ്യ ഘട്ടത്തില്‍ വന്‍കിട സ്ഥാപനങ്ങളിലാണ് നടപ്പാക്കിയിരുന്നത്. അവസാന ഘട്ടത്തിലാണ് ചെറിയ സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമാക്കുന്നത്. ഇതുവഴി അവകാശ ലംഘനം കുറക്കാനും ഇടപാടുകള്‍ സുതാര്യമാക്കാനും സാധിക്കുമെന്നാണ് തൊഴില്‍ മന്ത്രാലയം പ്രതീക്ഷിക്കുന്നത്. മാത്രവുമല്ല അനിവാര്യ ഘട്ടത്തില്‍ മന്ത്രാലയത്തിന് ഇത് നിരീക്ഷിക്കാനും പരിശോധിച്ച് ഉറപ്പുവരുത്താനും കഴിയും.

കൂടാതെ തൊഴില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത് കുറക്കാനും ഇതിലൂടെ സാധിക്കുമെന്ന് മന്ത്രാലയം കരുതുന്നു. ശമ്പളം കൃത്രിമവും കാലതാമസവും ഇല്ലാതെ തൊഴിലാളിക്ക് നല്‍കണമെന്നും അത് ബാങ്ക് വഴിയാക്കുന്നതിലൂടെ രേഖാമൂലം ആകുമെന്നതും നിയമത്തിന്റെ പ്രത്യേകതയാണ്.

Also Read: മൂവായിരത്തോളം പുതിയ തൊഴില്‍ അവസരങ്ങളുമായി സൗദി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE