ലാവ‌ലിൻ കേസ്; സിബിഐ നൽകിയ ഹരജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

By Trainee Reporter, Malabar News
Supreme Court against media
Ajwa Travels

ന്യൂഡെൽഹി: എസ്എൻസി ലാവ‌ലിൻ കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനെ ഉൾപ്പടെ കേസിൽ വെറുതെ വിട്ട കേരള ഹൈക്കോടതി വിധിക്കെതിരെ സിബിഐ നൽകിയ ഹരജിയാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുക.

രണ്ട് കോടതികളും ഒരേ തീരുമാനമെടുത്ത കേസിൽ ശക്‌തമായ വാദങ്ങൾ നിരത്തണമെന്ന് കേസ് പരിഗണിച്ച ജസ്‌റ്റിസ്‌ യുയു ലളിത് അധ്യക്ഷനായ കോടതി ബെഞ്ച് നേരത്തെ അറിയിച്ചിരുന്നു.

ഒക്‌ടോബർ 8ന് കേസിൽ വാദം കേട്ടപ്പോൾ സിബിഐക്ക് പറയാനുള്ളതെല്ലാം ഒരു കുറിപ്പായി സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. തുടർന്ന് കേസ് പരിഗണിച്ചപ്പോഴൊക്കെ കോടതി നിർദേശിച്ച കുറിപ്പുകളും രേഖകളും സമർപ്പിക്കാൻ സിബിഐ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് കേസ് പരിഗണിക്കുന്നത് മാറ്റി വെക്കുകയായിരുന്നു.

2017ലാണ് പിണറായി വിജയൻ, കെ മോഹനചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്‌തരാക്കി ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ഹൈക്കോടതി വിധി വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി കസ്‌തൂരി രങ്ക അയ്യർ, ആർ ശിവദാസൻ, കെജി രാജശേഖരൻ എന്നിവർ നൽകിയ ഹരജിയും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കേസിൽ ഇപ്പോഴും പ്രതിപട്ടികയിൽ തുടരുന്നവരാണ് ഇവർ.

Read also: നടിയെ ആക്രമിച്ച കേസ്; സർക്കാർ സമർപ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE