തിരുവനന്തപുരം: സംസ്‌ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കാൻ ഇടത് മുന്നണി യോഗത്തിൽ ധാരണയായി. നിരക്ക് കൂട്ടുന്നതിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും ചുമതലപ്പെടുത്തുകയും ചെയ്‌തു. സംസ്‌ഥാനത്ത് ഇന്ന് മുതൽ സ്വകാര്യ ബസുടമകൾ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചത് നിരക്ക് കൂട്ടാമെന്ന ധാരണയുടെ അടിസ്‌ഥാനത്തിലാണ്. ഇതേ തുടർന്നാണ് ഇടത് മുന്നണി നിരക്ക് വർധിപ്പിക്കാനുള്ള അനുമതി നൽകിയത്.
നിരക്ക് വർധന ഉൾപ്പടെയുള്ള വിഷയങ്ങളിൽ അനുകൂല തീരുമാനം ഈ മാസം 18ന് മുൻപ് എടുക്കാമെന്നാണ് ഇന്നലെ ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടന്ന ചർച്ചയിൽ സ്വകാര്യ ബസുടമകൾക്ക് ഉറപ്പ് നൽകിയത്. മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ മിനിമം 6 രൂപയാക്കുക എന്നിവയാണ് ബസുടമകൾ ഉന്നയിക്കുന്ന ആവശ്യം. കൂടാതെ കോവിഡ് പ്രതിസന്ധി കഴിയും വരെ നികുതി ഇളവ് അനുവദിക്കണമെന്ന ആവശ്യവും ബസുടമകൾ മുന്നോട്ട് വച്ചിട്ടുണ്ട്.
ഇന്ധനവില വർധനക്ക് പിന്നാലെ ബസ് ചാർജും വർധിപ്പിക്കുന്നത് സാധാരണക്കാർക്ക് തിരിച്ചടി ആകും. സ്വകാര്യ ബസ് ഉടമകള്‍ സമരത്തില്‍ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തിലാണ് ചാർജ് വർധനയെന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തുന്നത്.
Read also: വയനാട്ടിൽ രണ്ട് മാവോയിസ്‌റ്റ് പ്രവർത്തകർ അറസ്‌റ്റിൽ