തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിന്നും മല്‍സരിക്കാന്‍ തീരുമാനിച്ച പൂന്തുറ സിറാജിന്റെ സ്‌ഥാനാര്‍ഥിത്വം അംഗീകരിക്കാനാവില്ലെന്ന് എല്‍ഡിഎഫ്. തിരഞ്ഞെടുപ്പ് അടുത്ത ശേഷമാണ് പിഡിപി വിട്ട് സിറാജ് ഐഎന്‍എല്ലില്‍ ചേര്‍ന്നത്. ഈ നയം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഇടതുപക്ഷത്തിന്റെ തീരുമാനം.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഐഎന്‍എല്ലിനുള്ള ഏക സീറ്റായ മാണിക്യവിളാകത്ത് മല്‍സരിക്കാന്‍ ആയിരുന്നു തീരുമാനം. എന്നാല്‍ പൂന്തുറ സിറാജിന് പകരം പുതിയ സ്‌ഥാനാര്‍ഥിയെ കണ്ടെത്തണമെന്ന് ഐഎന്‍എല്ലിന് എല്‍ഡിഎഫ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
25 വര്‍ഷമായി പിഡിപി നേതാവായിരുന്ന സിറാജ് ശനിയാഴ്‌ചയാണ് പാര്‍ട്ടി വിട്ട് ഐഎന്‍എല്ലില്‍ ചേര്‍ന്നത്. അംഗത്വം ഏറ്റുവാങ്ങിയപ്പോൾ തന്നെ സ്‌ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. അതോടെ സിറാജിനെ പുറത്താക്കിയതായി പിഡിപി നേതൃത്വം പത്രക്കുറിപ്പ് പുറത്തിറക്കി. കാല്‍നൂറ്റാണ്ടോളം കൂടെ നിന്ന പാര്‍ട്ടിയില്‍ നിന്ന് കേവലം ഒരു സീറ്റിനു വേണ്ടി മറ്റൊരു പാര്‍ട്ടിയിലേക്ക് പോകുന്നത് രാഷ്‌ട്രീയ വഞ്ചനയാണെന്നും അധാര്‍മികതയാണെന്നും പിഡിപി കേന്ദ്ര കമ്മിറ്റിയുടെ പത്രക്കുറിപ്പില്‍ പറയുന്നു.
Read also: ശബരിമലയില്‍ കൂടുതല്‍പ്പേര്‍ക്ക് പ്രവേശനം സ്‌ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം; കടകംപള്ളി