തിരുവനന്തപുരം: കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയില്‍ നിന്ന് മുതിർന്ന നേതാവ് വിഎം സുധീരന്‍ രാജിവച്ചതിന് പിന്നാലെ അനുനയ നീക്കവുമായി നേതാക്കള്‍. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിഎം സുധീരനുമായി കൂടിക്കാഴ്‌ച നടത്തി. സുധീരന്റെ വീട്ടിലെത്തിയാണ് കൂടിക്കാഴ്‌ച നടത്തിയത്. കൂടിക്കാഴ്‌ചക്കിടെ വിഎം സുധീരന്‍ പ്രതിപക്ഷനേതാവിനെ തന്റെ അതൃപ്‌തി അറിയിച്ചു.
രാഷ്‌ട്രീയകാര്യ സമിതിയില്‍ മതിയായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്ന് സുധീരന്‍ പറഞ്ഞു. സമിതിയെ മറികടന്ന് നേതാക്കള്‍ ഏകപക്ഷീയമായി പല തീരുമാനങ്ങളും എടുത്തു. നയപരമായ തീരുമാനങ്ങള്‍ രാഷ്‌ട്രീയകാര്യ സമിതിയോട് ചര്‍ച്ച ചെയ്യേണ്ടതായിരുന്നു. എന്നാൽ അതുണ്ടായില്ല. സമിതിയെ നോക്കു കുത്തിയാക്കിയെന്നും സുധീരന്‍ ആരോപിച്ചു.
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ സുധീരന്റെ രാജി ഏത് സാഹചര്യത്തിലായാലും പിന്‍വലിക്കാൻ ആവശ്യപ്പെടുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പറഞ്ഞു. വിവരങ്ങള്‍ അദ്ദേഹത്തെ നേരിട്ടറിയിക്കും.
എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്‌ത് പരിഹരിക്കും. സുധീരനെ കൂടി ഉള്‍ക്കൊണ്ട് മുന്നോട്ടു പോകണമെന്നാണ് എക്കാലത്തും കോണ്‍ഗ്രസും കെപിസിസിയും ആഗ്രഹിക്കുന്നതെന്നും കെ സുധാകരന്‍ വ്യക്‌തമാക്കി.
Read Also: കനത്ത മഴ; സംസ്‌ഥാനത്ത് ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്