കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പറയാൻ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് മേൽ സമ്മർദ്ദം ചെലുത്തിയെന്ന മൊഴിയിൽ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്‌ഥന് എതിരെ കേസെടുക്കാമെന്ന് നിയമോപദേശം. പോലീസിനാണ് ഇത് സംബന്ധിച്ച് നിയമോപദേശം നൽകിയിരിക്കുന്നത്.
പോലീസ് ഹൈടെക് സെൽ എസിപി ഇഎസ് ബിജുമോന്റെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്‌ഥാനത്തിൽ ഇഡി ഉദ്യോഗസ്‌ഥന് എതിരെ ഉടൻ കേസ് രജിസ്‌റ്റർ ചെയ്യും.
മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വപ്‌നയെ ഇഡി നിർബന്ധിച്ചതായി എസ്‌കോർട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ സിവിൽ പോലീസ് ഓഫീസർ സിജി വിജയനാണ് മൊഴി നൽകിയത്. ഇഡിയുടെ ചോദ്യങ്ങളിൽ കൂടുതലും മുഖ്യമന്ത്രിയുടെ പേര് നിർബന്ധപൂർവം പറയിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നുവെന്ന് സിജി വ്യക്‌തമാക്കിയിരുന്നു. സ്വപ്‌നയെ നിർബന്ധിക്കുന്ന തരത്തിലായിരുന്നു ഇഡിയുടെ ചോദ്യം ചെയ്യലെന്നും ശബ്‌ദരേഖയിൽ ആരോടാണ് സ്വപ്‌ന സംസാരിച്ചതെന്ന് അറിയില്ലെന്നും സിജി പറഞ്ഞു.
Read also: വാളയാർ കേസ്; പെൺകുട്ടികളുടെ അമ്മ നടത്തുന്ന നീതി യാത്രക്ക് ഇന്ന് തുടക്കം