മെസി ബാഴ്‌സലോണ വിട്ടു; ഒടുവിൽ ഔദ്യോഗിക സ്‌ഥിരീകരണം

By Staff Reporter, Malabar News
Ajwa Travels

ബാഴ്‌സലോണ: നീണ്ട പതിനെട്ട് വർഷത്തെ എഫ്‌സി ബാഴ്‌സലോണയുമായുള്ള ബന്ധത്തിന് വിരാമമിട്ട് ഫുട്‍ബോൾ മിശിഹ ലയണൽ മെസി. സ്‌പാനിഷ് ക്ളബ്ബായ ബാഴ്‌സലോണ തന്നെയാണ് താരം ക്ളബ് വിടുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

വാർത്താക്കുറിപ്പിലൂടെ ആയിരുന്നു ക്ളബ്ബിന്റെ പ്രഖ്യാപനം. സാമ്പത്തികവും സാങ്കേതികവുമായ തടസങ്ങൾ മൂലം കരാർ പുതുക്കാൻ കഴിയാത്തതിനാൽ ലയണൽ മെസി ക്ളബ് വിടുന്നുവെന്ന് ബാഴ്‌സലോണ വ്യക്‌തമാക്കി.

‘എഫ്‌സി ബാഴ്‌സലോണയും ലയണൽ മെസിയും ഒരു ധാരണയിലെത്തിയിട്ടും, ഇന്നുതന്നെ കരാർ പുതുക്കാനുള്ള വ്യക്‌തമായ ഉദ്ദേശം ഉണ്ടായിരുന്നിട്ടും സാമ്പത്തികവും സാങ്കേതികവുമായ തടസങ്ങൾ (സ്‌പാനിഷ് ലീഗ് നിയന്ത്രണങ്ങൾ) കാരണം അത് സാധ്യമായില്ല,’ ക്ളബ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

തന്റെ കരിയറിന്റെ തുടക്കം മുതൽ ഇതുവരെയും ബാഴ്‌സയിൽ ചിലവഴിച്ച മെസി തുടർന്നും കരാറിലേൽപ്പെടുമെന്ന് തന്നെയായിരുന്നു ആരാധകരുൾപ്പടെ പ്രതീക്ഷിച്ചിരുന്നത്. ക്ളബ്ബുമായുള്ള കരാർ പുതുക്കുമെന്ന തരത്തിൽ നേരത്തെ വാർത്തകളും വന്നിരുന്നു. എന്നാൽ ലാ ലിഗയുടെ സാമ്പത്തിക നയങ്ങളാണ് ഇതിന് തിരിച്ചടിയായതെന്നാണ് സൂചന.

lionel-messi

പതിനെട്ട് വർഷത്തിനിടെ 778 മൽസരങ്ങളിലാണ് മെസി ബാഴ്‌സക്കായി ബൂട്ട് കെട്ടിയത്. ഇക്കാലത്തിനിടെ 672 ഗോളുകളും ബാഴ്‌സലോണക്കായി അദ്ദേഹം സ്വന്തമാക്കി.

അതേസമയം എഫ്‌സി ബാഴ്‌സലോണയുടെ പുരോഗതിയിൽ മെസി നൽകിയ സംഭാവനയ്‌ക്ക് ഹൃദയത്തിൽ നിന്ന് നന്ദി അറിയിക്കുന്നതായും വാർത്താക്കുറിപ്പിൽ ബാഴ്‌സലോണ അറിയിച്ചു. ഭാവിയിൽ എല്ലാ ആശംസകളും താരത്തിന് നേരുന്നതായും ക്ളബ് കൂട്ടിച്ചേർത്തു.

Most Read: കരുവന്നൂർ ബാങ്ക് തട്ടിപ്പ് പ്രതികൾക്കായി നാട്ടുകാരുടെ ‘ലുക്ക് ഔട്ട് നോട്ടീസ്’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE