കണ്ണൂർ: ജില്ലയിലെ പയ്യാവൂരിൽ നിന്നും മദ്യവും ചാരായവും പിടികൂടി. വീട്ടിലും കാറിലും ബൈക്കിലും സൂക്ഷിച്ച് വില്‍പന നടത്തുകയായിരുന്ന 24 ലിറ്റര്‍ കര്‍ണാടക മദ്യവും എട്ട് ലിറ്റര്‍ ചാരായവുമാണ് ശ്രീകണ്‌ഠാപുരം എക്‌സൈസ് സംഘം പിടിച്ചെടുത്തത്. സംഭവത്തില്‍ പയ്യാവൂര്‍ കാക്കത്തോടിലെ സജി അബ്രഹാമിനെതിരെ കേസെടുത്തു.
സജിയുടെ വീട്ടിലും മുറ്റത്ത് നിര്‍ത്തിയിട്ട നാനോ കാറിലും ബൈക്കിലും മദ്യം ഒളിച്ചുവെച്ച നിലയിലാണ് കണ്ടെടുത്തത്. കാറും ബൈക്കും കസ്‌റ്റഡിയിലെടുത്തു.
ലോക്ക്ഡൗണ്‍ കാലത്ത് ഇയാൾ വന്‍തോതില്‍ മദ്യവും ചാരായവും വില്‍പന നടത്തുന്നതായി എക്‌സൈസിസ് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കര്‍ണാടക മദ്യവും ചാരായവും കണ്ടെത്തിയത്.
പിടിയിലായ സജി വന്‍വില ഈടാക്കി സ്‌ഥിരം മദ്യവില്‍പന നടത്തുന്നയാളാണെന്ന് ശ്രീകണ്‌ഠാപുരം എക്‌സൈസ് ഇന്‍സ്‌പെക്‌ടർ സി രജിത്ത് പറഞ്ഞു. ആവശ്യക്കാര്‍ക്ക് രാപ്പകല്‍ ഭേദമന്യേ വാഹനത്തിലും മറ്റുമായി ഈയാള്‍ മദ്യം എത്തിച്ചു നൽകാറുണ്ടെന്നാണ് വിവരം.
Malabar News: കോഴിക്കോട് ജില്ലയിൽ 14 മാസം കൊണ്ട് ആരംഭിച്ചത് 980 സംരംഭങ്ങൾ