തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്‌ഥാനാർഥി പട്ടികയിൽ പുതുമ നിലനിർത്തി കോൺഗ്രസ്. 60 ശതമാനം സ്‌ഥാനാർഥികളും പുതുമുഖങ്ങൾ ആയിരിക്കുമെന്ന് കെപിസിസി സ്‌ക്രീനിങ് കമ്മിറ്റി വ്യക്‌തമാക്കി. യുവാക്കൾക്കും വനിതകൾക്കും കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും കമ്മിറ്റി അറിയിച്ചു.
എഐസിസി നടത്തിയ സര്‍വേയുടെ അടിസ്‌ഥാനത്തില്‍ കൂടിയാണ് സ്‌ഥാനാർഥി നിര്‍ണയം. ഇക്കുറി 92ല്‍ അധികം സീറ്റുകളില്‍ കോണ്‍ഗ്രസ് മൽസരിക്കുമെന്നും കമ്മിറ്റി ചെയര്‍മാന്‍ എച്ച് കെ പാട്ടീല്‍ പറഞ്ഞു. കേന്ദ്ര നേതൃത്വത്തിന്റെയും ഹൈക്കമാന്‍ഡിന്റെയും മേല്‍നോട്ടത്തിലാണ് കേരളത്തിലെ സ്‌ഥാനാർഥി പട്ടിക തയാറാകുന്നത്. ഓരോ മണ്ഡലങ്ങളിലേക്കും 20ല്‍ അധികം അപേക്ഷകള്‍ ലഭിച്ചെങ്കിലും അത് അഞ്ചോ അതില്‍ താഴെയോ ആയി വെട്ടിക്കുറച്ചു.
രണ്ട് ദിവസമായി സ്‌ക്രീനിങ് കമ്മിറ്റി ചേർന്നിരുന്നു. മുൻപ് 50 ശതമാനം പുതുമുഖങ്ങളെ പരീക്ഷിക്കുമെന്നാണ് മേൽനോട്ട സമിതി വ്യക്‌തമാക്കിയിരുന്നത്. എന്നാല്‍ സ്‌ക്രീനിങ് കമ്മിറ്റി അത് 60 ശതമാനം ആക്കി ഉയര്‍ത്തുകയായിരുന്നു. സ്‌ഥാനാർഥികളുടെ അന്തിമ പട്ടിക മാർച്ച് 9ന് ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കും. സ്‌ഥാനാർഥിത്വ മോഹികള്‍ ഡെല്‍ഹിയിലേക്ക് വരേണ്ടെന്നും മണ്ഡലത്തില്‍ പ്രചാരണം നടത്തിയാല്‍ മതിയെന്നും പ്രത്യേക നിർദ്ദേശവും നൽകിയിട്ടുണ്ട്.
Also Read: തിരഞ്ഞെടുപ്പ് പ്രചാരണം കേന്ദ്ര ഏജന്‍സികള്‍ സ്വമേധയാ എറ്റെടുത്തിരിക്കുന്നു; പ്രതികരിച്ച് മുഖ്യമന്ത്രി