പുനഃസംഘടനക്ക് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിന് ജമ്മു കശ്‌മീരില്‍ ഇന്ന് തുടക്കം

By News Desk, Malabar News
MALABARNEWS-BIHARELECTION
Representational Image
Ajwa Travels

ശ്രീനഗര്‍: ജമ്മു കശ്‌മീരിന്റെ പുനഃസംഘടനക്ക് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിന് ഇന്ന് തുടക്കം. അടുത്ത മാസം പത്തൊന്‍പത് വരെയായി എട്ടു ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 13,241 പഞ്ചായത്ത് സീറ്റുകള്‍കളിലേക്കും 280 ജില്ലാ വികസന സമിതികളിലേക്കുമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറസ്, പിഡിപി, ജമ്മു കശ്‌മീര്‍ പീപ്പിള്‍ കോണ്‍ഫറസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഗുപ്‍കർ സഖ്യമായിട്ടാണ് ബിജെപിക്ക് എതിരെ മല്‍സരിക്കുന്നത്. പുനഃസംഘടനക്ക് എതിരെ ജനങ്ങള്‍ വിധിയെഴുതുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വിലയിരുത്തല്‍. ഡിസംബർ 22 നാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത്.

കനത്ത സുരക്ഷയാണ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജമ്മു കശ്‌മീരില്‍ ഒരുക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പാക്കിസ്‌ഥാന്‍ ശ്രമിക്കുന്നതായി നഗ്രോട്ടാ ഏറ്റുമുട്ടലിന്റെ പശ്‌ചാത്തലത്തില്‍ ഇന്ത്യ ആരോപിച്ചിരുന്നു.

Read Also: ‘മോദിയുടെ ഭരണം ഇന്ത്യയെ ആദ്യമായി സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചു’; രാഹുൽ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE