തദ്ദേശ സ്‌ഥാപന തിരഞ്ഞെടുപ്പ്; സംവരണ സീറ്റുകൾ വെട്ടികുറക്കരുത്

By Trainee Reporter, Malabar News
Representational image
Ajwa Travels

കൊച്ചി: തദ്ദേശ സ്‌ഥാപന തിരഞ്ഞെടുപ്പുകളിൽ സംവരണ റൊട്ടേഷൻ നടപ്പാക്കുന്നതിൽ പരാജയപ്പെടുന്നത് അവസര നിഷേധമെന്ന് ഹൈക്കോടതി. തദ്ദേശ സ്‌ഥാപനങ്ങളിലെ അധ്യക്ഷ പദവി മൂന്നാം തവണയും സംവരണമാക്കിയത് ചോദ്യം ചെയ്യുന്ന ഹരജികളിലാണ് കോടതിയുടെ നിരീക്ഷണം.

റൊട്ടേഷൻ സംവിധാനം നടപ്പാക്കപ്പെടുന്നുണ്ടെന്ന കാര്യം ഉറപ്പുവരുത്തുന്നതിനായി സംവരണ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും എണ്ണം കുറക്കണമെന്ന് ജസ്‌റ്റിസ്‌ എ മുഹമ്മദ് മുഷ്‌താഖ്‌ അറിയിച്ചു. 50 ശതമാനമെന്നത് പരമാവധി സംവരണമായി കണക്കാക്കി ഇതിൽ നിന്ന് കുറയാത്ത വിധം നടപ്പിലാക്കണം. 50 ശതമാനം സംവരണമെന്നത് പരമാവധി ആണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഭരണഘടനയിൽ ഏറ്റവും കുറഞ്ഞ സംവരണം മൂന്നിൽ ഒരുഭാഗം എന്നാണ് പറയുന്നത്. എന്നാൽ വ്യത്യസ്‌തമായ അളവുകോലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സംവരണത്തിന് ഉപയോഗിക്കുന്നത്. തദ്ദേശ സ്‌ഥാപനങ്ങളിൽ സ്‌ത്രീകൾക്ക് 50 ശതമാനം പ്രസിഡണ്ട് സ്‌ഥാനമാണ് നൽകുന്നത്. അതുപോലെതന്നെയാണ് പട്ടികവിഭാഗത്തിനും നൽകുന്നത്. അതുകൊണ്ടു തന്നെ ആകെ സംവരണം 50 ശതമാനത്തിൽ അധികമാകുന്നു.

ചില സ്‌ഥാപനങ്ങളെ സ്‌ഥിരമായും സംവരണത്തിൽ കെട്ടിയിടണമെന്ന് ഭരണഘടന ചിന്തിച്ചിട്ടില്ല. എന്നാൽ ഇതിന്റെ പേരിൽ ആവശ്യമായ സംവരണ സീറ്റുകളിൽ നിന്നും വെട്ടികുറക്കലുകൾ നടത്തരുത്, കോടതി വ്യക്‌തമാക്കി.

Read also: ഷുഹൈബിന് യുഡിഎഫ് പിന്തുണ; പോരാട്ടം കനക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE