തദ്ദേശ തിരഞ്ഞെടുപ്പ് ഫലം; എൽഡിഎഫിന് മേൽക്കൈ

ഒമ്പതിടത്ത് എൽഡിഎഫും ഒമ്പതിടത്ത് യുഡിഎഫും ഒരിടത്ത് ബിജെപിയും വിജയിച്ചു. നാല് വാർഡുകൾ എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ മൂന്ന് സീറ്റുകൾ യുഡിഎഫും പിടിച്ചെടുത്തു.

By Trainee Reporter, Malabar News
Kerala election result
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ 19 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നു. എൽഡിഎഫിന് ആണ് തിരഞ്ഞെടുപ്പിൽ മേൽക്കൈ. ഒമ്പതിടത്ത് എൽഡിഎഫും ഒമ്പതിടത്ത് യുഡിഎഫും ഒരിടത്ത് ബിജെപിയും വിജയിച്ചു. നാല് വാർഡുകൾ എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ മൂന്ന് സീറ്റുകൾ യുഡിഎഫും പിടിച്ചെടുത്തു.

കോതമംഗലം തൃക്കരിയൂർ തുളുശേരി കവലയിലും കോഴിക്കോട് വേളം കുറിച്ചകം വാർഡിലും എൽഡിഎഫ് വിജയിച്ചു. കൊല്ലം അഞ്ചൽ പഞ്ചായത്ത് താഴമേൽ പതിനാലാം വാർഡ് ബിജെപിയിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. സിപിഐയിലെ ജി സോമരാജൻ 264 വോട്ടിന്റെ ഭൂരിപക്ഷം നേടി. കോഴിക്കോട് പുതുപ്പാടി കണലാട് വാർഡും എൽഡിഎഫ് പിടിച്ചെടുത്തു.

ഇതിന് പുറമെ കോട്ടയം പൂഞ്ഞാർ പഞ്ചായത്തിലെ പെരുന്നിലത്ത് ജനപക്ഷത്തിന്റെ സിറ്റിങ് സീറ്റും എൽഡിഎഫ് പിടിച്ചെടുത്തു. എറണാകുളം നെല്ലിക്കുഴി ആറാം വാർഡ്, അഞ്ചൽ തഴമേൽ, പാലക്കാട് കാഞ്ഞിരപ്പുഴ കല്ലമല വാർഡ്, പത്തനംതിട്ട മൈലപ്ര അഞ്ചാം വാർഡ് എന്നിവയുടെ ഭരണവും എൽഡിഎഫ് പിടിച്ചെടുത്തു. കണ്ണൂർ ചെറുതാഴം പഞ്ചായത്ത് 16ആം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. 80 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്‌ഥാനാർഥി യു രാമചന്ദ്രൻ വിജയിച്ചു.

കണ്ണൂർ കോർപറേഷൻ ഡിവിഷനിലെ യുഡിഎഫ് ഭരണം നിലനിർത്തി. കോട്ടയം മുനിസിപ്പാലിറ്റിയിലെ 38ആം വാർഡ് പുത്തൻതോടും യുഡിഎഫ് നിലനിർത്തി. പത്തനംതിട്ട മൈലപ്ര പഞ്ചായത്തിലെ അഞ്ചാം വാർഡ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കോൺഗ്രസിലെ ജെസ്സി വർഗീസാണ് 78 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചത്. ഇവിടെ ബിജെപിക്ക് ഒരു സീറ്റുണ്ട്.

Most Read: ‘അറിവുള്ളവരായി നടിക്കുന്നവരിൽ ഒരാളാണ് പ്രധാനമന്ത്രി’; പരിഹസിച്ചു രാഹുൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE