തദ്ദേശ തിരഞ്ഞെടുപ്പ്; പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

By Staff Reporter, Malabar News
voting image_malabar news
Representational Image
Ajwa Travels

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുളള നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. കൂടാതെ മല്‍സരിക്കുന്ന സ്‌ഥാനാര്‍ഥികള്‍ക്കുള്ള ചിഹ്‌നവും ഇന്ന് അനുവദിക്കും. ഇന്ന് വൈകീട്ടോടെ തന്നെ സംസ്‌ഥാനത്തെ സ്‌ഥാനാര്‍ഥി ചിത്രം വ്യക്‌തമാകും.

ഒന്നരലക്ഷത്തിലധികം സ്‌ഥാനാര്‍ഥികളാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്. പത്രിക പിന്‍വലിക്കാന്‍ ഇന്ന് വൈകുന്നേരം മൂന്ന് മണി വരെയാണ് സമയം. ഇതിന് ശേഷം സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ പട്ടിക തയ്യാറാക്കുകയും പിന്നാലെ വരണാധികാരികള്‍ സ്‌ഥാനാര്‍ഥി പട്ടിക നോട്ടീസ് ബോര്‍ഡുകളില്‍ ഇടുകയും ചെയ്യും. തുടര്‍ന്ന് പട്ടികയുടെ ഒരു പകര്‍പ്പ് സ്‌ഥാനാര്‍ഥിക്കോ തിരഞ്ഞെടുപ്പ് ഏജന്റിനോ നല്‍കുന്നതാണ്.

സ്‌ഥാനാര്‍ഥികളുടെ പേരുകള്‍ മലയാളം അക്ഷരമാല ക്രമത്തില്‍ ക്രമീകരിച്ചാകും പട്ടിക തയാറാക്കുക. സ്‌ഥാനാര്‍ഥിയുടെ പേരിനൊപ്പം വിലാസവും മല്‍സരിക്കുന്ന ചിഹ്‌നവും ഉണ്ടാവും. അതോടൊപ്പം ഓരോ സ്‌ഥാനാര്‍ഥിക്കും റിട്ടേണിങ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയല്‍ കാര്‍ഡും നല്‍കും.

സ്‌ഥാനാര്‍ഥികള്‍ക്ക് അവരെ തിരിച്ചറിയുന്നതിന് പേരിനൊപ്പം കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്താനും അവസരമുണ്ട്. നാട്ടില്‍ അറിയപ്പെടുന്ന പേരോ ജോലിസംബന്ധമായ വിശേഷണങ്ങളോ കൂട്ടിചേര്‍ക്കാന്‍ വരണാധികാരിക്ക് അപേക്ഷ നല്‍കാം.

അതേസമയം വിമത സ്ഥാനാര്‍ഥികള്‍ പലയിടങ്ങളിലും മുന്നണികള്‍ക്ക് തലവേദന സൃഷ്‌ടിക്കുന്നതിനാല്‍ തന്നെ വിമതരെ പിന്‍വലിക്കാനുള്ള അവസാന ശ്രമത്തിലാണ് മൂന്ന് മുന്നണികളും.

Read Also: എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE