തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷയും പരാതികളും സ്വീകരിക്കാനുള്ള അവസാന തീയതി ഇന്ന്. സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ പുറത്തുവിട്ട അറിയിപ്പില്‍ ഒക്‌ടോബർ 31 വരെ ഹിയറിംഗ് നടക്കുമെന്ന് പറഞ്ഞിരുന്നു.
ഏതെങ്കിലും കാരണവശാല്‍ കോവിഡ് പ്രതിസന്ധി കാരണം ഹിയറിംഗിന് ഹാജരാകാന്‍ കഴിയാത്തവര്‍ക്കുള്ള ബദല്‍ സംവിധാനവും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുണ്ട്. ഇങ്ങനെ ഉള്ളവര്‍ അപേക്ഷയുടെ പ്രിന്റ് ഔട്ടില്‍ ഒപ്പും ഫോട്ടോയും പതിപ്പിച്ച് സ്‌കാന്‍ ചെയ്‌ത ശേഷം ഇമെയില്‍ മുഖേനയോ ചുമതലപ്പെടുത്തിയ മറ്റേതെങ്കിലും വ്യക്‌തിയുടെ കൈവശമോ ഇലക്‌ടറൽ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് കൈമാറാം. അതിനൊപ്പം ഓണ്‍ലൈന്‍ മുഖേനയോ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചോ വീഡിയോ കോളിലൂടെ ഹിയറിംഗ് നടത്തുന്നതിനും സൗകര്യമുണ്ടാകും.
വോട്ടര്‍ പട്ടിക സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍ക്കും പരാതികള്‍ക്കും വീഡിയോ കോള്‍ വഴിയുള്ള ഹിയറിംഗ് സൗകര്യം പ്രയോജനപ്പെടുത്താം. അവസാനദിവസമായ ഇന്ന് കൂടുതല്‍ അപേക്ഷകള്‍ ലഭിക്കുമെന്നാണ് കമ്മീഷന്‍ പ്രതീക്ഷിക്കുന്നത്.
നാളെ മുതല്‍ പട്ടികയിലെ ആക്ഷേപങ്ങളും പുതിയ അപേക്ഷകളും പരിശോധിച്ച് കമ്മീഷന്‍ സപ്‌ളിമെന്ററി പട്ടിക നവംബര്‍ 10-ന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് ആയ www.lsgelection.kerala.gov.in സന്ദർശിക്കുക.
Read Also: ബിനീഷിനെ കാണാൻ അനുമതി തേടി ബിനോയ് കോടിയേരി ഹൈക്കോടതിയെ സമീപിക്കും