പാലക്കാട്: ജില്ലയിലെ പോത്തുണ്ടിയിൽ പുലിയിറങ്ങിയതായി നാട്ടുകാർ. കനത്ത മഴയെ തുടർന്ന് ജനം പ്രയാസപ്പെടുന്നതിനിടെയാണ് വനമേഖലയോട് ചേർന്ന മേഖലയിൽ പുലിയുടെ സാന്നിധ്യം കൂടി റിപ്പോർട് ചെയ്യുന്നത്.
പോത്തുണ്ടിയിൽ പുലി പശുവിനെ ആക്രമിച്ചതായാണ് നാട്ടുകാരുടെ സംശയം. പോത്തുണ്ടി സ്വദേശി തങ്കമ്മയുടെ മൂന്നര വയസ് പ്രായമുള്ള പശുവിനെയാണ് പുലി ആക്രമിച്ചതായി സംശയിക്കുന്നത്. രാവിലെ മേയാൻ വിട്ട പശുവിന്റെ വയറിന്റെ ഭാഗത്ത് വലിയ മുറിവുണ്ട്.
പുലിയുടെ നഖമേറ്റുള്ള മുറിവാണിതെന്നാണ് നാട്ടുകാർ പറയുന്നത്. കനത്ത മഴയെ തുടർന്ന് മലയിടച്ചിൽ/ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പ്രദേശമാണ് പോത്തുണ്ടി. ഇതിനിടെയാണ് പുലി ഇറങ്ങിയിട്ടുണ്ടെന്ന സംശയം ഉയരുന്നത്.
അതേസമയം എറണാകുളത്തെ കോതമംഗലത്തിന് സമീപം പ്ളാമുടിയിലും പുലിയുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. വനമേഖലയോട് ചേർന്ന പ്രദേശത്ത് ഇന്നലെ രാത്രി ഒരു പട്ടിയെ പുലി ആക്രമിച്ച് കൊലപ്പെടുത്തിയെന്നും പ്രദേശവാസിയായ വീട്ടമ്മ ഇതു നേരിൽ കണ്ടെന്നും നാട്ടുകാർ പറയുന്നു.
Malabar News: വെള്ളക്കെട്ട് ഒഴിവാക്കാൻ പദ്ധതി; ആദ്യഘട്ടം പൂർത്തിയാക്കി നിലമ്പൂർ നഗരസഭ