കാസർഗോഡ്: സംസ്‌ഥാന തലത്തിലുള്ള ലോക്ക്‌ഡൗൺ ഇളവുകൾ നടപ്പിലാക്കുമ്പോൾ ജില്ലയിൽ തദ്ദേശ സ്‌ഥാപനങ്ങളൊന്നും അടച്ചിടില്ലെന്ന് കളക്‌ടർ ഡോ.ഡി സജിത് ബാബു അറിയിച്ചു. പകരം വാർഡുതലത്തിൽ നിയന്ത്രണങ്ങൾ നടപ്പാക്കാനാണ് പദ്ധതി. ജില്ലാതല കൊറോണ കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. രോഗ നിരക്ക് കണക്കാക്കിയായിരിക്കും പ്രാദേശികതലത്തിലെ അടച്ചിടൽ. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി രോഗവിവരങ്ങളുടെ ക്രോഡീകരിച്ച കണക്ക് എല്ലാ ചൊവ്വാഴ്‌ചയും കളക്‌ടർക്ക് സമർപ്പിക്കണം.
ബുധനാഴ്‌ചകളിലെ കോർ കമ്മിറ്റി യോഗത്തിൽ ഈ കണക്കുകൾ അവതരിപ്പിച്ച് ഏർപ്പെടുത്തേണ്ട പൊതു നിയന്ത്രണങ്ങൾ സംബന്ധിച്ച തീരുമാനമെടുക്കും. കൂടാതെ, ജില്ലയിൽ ഓക്‌സിജൻ ക്ഷാമം ഉണ്ടാകാതിരിക്കാൻ വേണ്ടി ചട്ടഞ്ചാലിൽ പൊതുമേഖലയിൽ സ്‌ഥാപിക്കുന്ന പ്‌ളാന്റിന്റെ നിർമാണം നിശ്‌ചിത ദിവസത്തിനുള്ളിൽ തന്നെ പൂർത്തീകരിക്കും. അനന്തപുരത്തു സ്വകാര്യ മേഖലയിൽ ദ്രവീകൃത ഓക്‌സിജൻ പ്‌ളാന്റ് സ്‌ഥാപിക്കുന്നതിനും നടപടിയായിട്ടുണ്ട്.
Also Read: ആംബുലൻസിൽ പീഡന ശ്രമം; ഡ്രൈവർ അറസ്‌റ്റിൽ