ഹൈദരാബാദ്: കനത്ത മഴയിൽ സംസ്‌ഥാനത്ത് 499.98 ലക്ഷം രൂപയുടെ നാശനഷ്‌ടം സംഭവിച്ചതായി ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ പ്രാഥമിക കണക്ക്. 168 താലൂക്കുകളിലായി 1,109 വില്ലേജുകളെ പ്രളയം സാരമായി ബാധിച്ചു. നിലവിൽ 230 ദുരിതാശ്വാസ ക്യാംപുകളിലായി 22,593 പേര് കഴിയുന്നുണ്ട്. 2,391 പശുക്കള്‍ ഒഴുക്കില്‍പ്പെട്ട് ചത്തു. 1,51,047 ഹെക്‌ടര്‍ കൃഷി നശിച്ചു. രണ്ടുമരണം കൂടി സ്‌ഥിരീകരിച്ചതോടെ ആകെ മരണം 21 ആയി.
കനത്ത മഴക്ക് പിന്നാലെയുണ്ടായ വെള്ളപ്പൊക്കത്തില്‍ തിരുപ്പതിയില്‍ നിന്നുള്ള തീര്‍ഥാടകരായ നൂറിലധികം പേര്‍ ഒഴുക്കില്‍പ്പെട്ടു. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ക്ഷേത്രം സ്‌ഥിതി ചെയ്യുന്ന തിരുമല മലനിരകളിലേക്കുള്ള ഘട്ട് റോഡും നടപ്പാതയും അടച്ചു. പ്രദേശത്ത് ദേശീയസംസ്‌ഥാന ദുരന്തനിവാരണ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുന്നു.
Read also: ജാർഖണ്ഡിൽ റെയിൽവേ ട്രാക്കിൽ സ്‌ഫോടനം; ആളപായമില്ല