ബെംഗളൂരു: ആന്ധ്രയിലെ മഴക്കെടുതിയിൽ മരണം 49 ആയി. തിരുപ്പതി, കഡപ്പ, ചിറ്റൂർ എന്നിവിടങ്ങളിൽ വീണ്ടും മഴ പെയ്‌തുതുടങ്ങി. പ്രളയബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഒഴുക്കില്‍പ്പെട്ട് കാണാതായ അമ്പതോളം പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
താഴ്‌ന്ന മേഖലകളില്‍ വീടുകള്‍ ഇപ്പോഴും വെള്ളത്തിലാണ്. തിരുപ്പതി ക്ഷേത്ര പരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമാണ്. 20,000ത്തോളം തീര്‍ഥാടകരാണ് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ കഴിയുന്നത്. ട്രെയിന്‍ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയിരിക്കുന്നതിനാല്‍ വിവിധ സംസ്‌ഥാനങ്ങളില്‍ നിന്നുള്ള നിരവധി തീര്‍ഥാടകരാണ് കുടുങ്ങിയിരിക്കുന്നത്.
ദേശീയപാതയിലടക്കം റോഡ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. നിലവിൽ വ്യോമസേനയും നാവികസേനയും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. എന്നാൽ തുടര്‍ച്ചയായ അഞ്ചാം ദിവസവും തുടരുന്ന കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്‌ടിക്കുന്നുണ്ട്.
Most Read: സംസ്‌ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ ദുർബലമാകും