ഭീമൻ ജലസംഭരണിയിൽ വിള്ളൽ; ആന്ധ്രയിൽ 18 ഗ്രാമങ്ങൾ ഒഴിപ്പിച്ചു

By Staff Reporter, Malabar News
Andhras-Biggest-Reservoir-leak
Ajwa Travels

വിശാഖപട്ടണം: മഴക്കെടുതി നാശം വിതച്ച ആന്ധ്രാ പ്രദേശില്‍ ഭീഷണി രൂക്ഷമാക്കി ജല സംഭരണിയിലെ വിള്ളല്‍. തീർഥാടന നഗരമായ തിരുപ്പതിക്ക് 15 കിലോ മീറ്റര്‍ മാറി സ്‌ഥിതി ചെയ്യുന്ന രായല ചെരുവ് ജല സംഭരണിയിലാണ് വിള്ളലുകള്‍ രൂപം കൊണ്ടത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജല സംഭരണിയുടെ നാലിടങ്ങളിലാണ് ചോര്‍ച്ച കണ്ടെത്തിയത്. ജല സംഭരണി ഉയര്‍ത്തുന്ന ഭീഷണിയുടെ പശ്‌ചാത്തലത്തില്‍ സമീപത്തെ 18 ഗ്രാമങ്ങള്‍ ഒഴിപ്പിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്‌തിറങ്ങിയ കനത്ത മഴയെ തുടര്‍ന്ന് ജല സംഭരണിയിലെ ജല നിരപ്പ് ഉയര്‍ന്നിരുന്നു. പിന്നാലെ ശനിയാഴ്‌ച രാത്രിയോടെയാണ് ചോര്‍ച്ച ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് കളക്‌ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്‌ഥര്‍ നടത്തിയ പരിശോധനയിലാണ് കൂടുതല്‍ വിള്ളലുകള്‍ കണ്ടെത്തിയത്. ഇതോടെയാണ് ഒഴിപ്പിക്കല്‍ നടപടി ഉള്‍പ്പെടെ ആരംഭിച്ചത്.

ചോര്‍ച്ച അടയ്‌ക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മണല്‍ നിറച്ചുള്ള ചാക്കുള്‍പ്പെടെ നിരത്തി സിമന്റ് ഉപയോഗിച്ച് ചോര്‍ച്ചയുള്ള ഭാഗങ്ങള്‍ അടയ്‌ക്കാനാണ്‌ പദ്ധതി. നിലവില്‍ 0.9 ടിഎംസി അടി വെള്ളമാണ് സംഭരണിയിൽ ഇപ്പോഴുള്ളത്. സംഭരണ ശേഷിയുടെ പരമാവധിയാണ് നിലവിലെ ജലനിരപ്പ് എന്നതും ഭീഷണി വര്‍ധിപ്പിക്കുന്നു. അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ ദേശീയ, സംസ്‌ഥാന ദുരന്ത നിവാരണ സേനകളും മേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

Read Also: ദത്ത് വിവാദം; കുഞ്ഞിന്റെ വൈദ്യപരിശോധനയും ഡിഎന്‍എ ടെസ്‌റ്റും ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE