ദുരിതം വിതച്ച് പ്രളയം; ആന്ധ്രയിൽ 59 മരണം, ഗ്രാമങ്ങൾ വെള്ളത്തിൽ

By News Desk, Malabar News
flood-Assam and Uttarakhand
Representational Image
Ajwa Travels

അമരാവതി: ആന്ധ്രാപ്രദേശിൽ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 59 ആയി. മഴയ്‌ക്ക് ശമനമുണ്ടെങ്കിലും അണക്കെട്ടുകളിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിട്ടതിനാൽ താഴ്‌ന്ന മേഖലകളിൽ വെള്ളപ്പൊക്കം രൂക്ഷമാണ്. നാലായിരം ഹെക്‌ടറിലേറെ കൃഷിക്ക് നാശമുണ്ടായി. പ്രധാന പാലങ്ങൾ അടക്കം കുത്തൊഴുക്കിൽ തകർന്നതിനാൽ കിഴക്കൻ പ്രദേശങ്ങൾ ഒറ്റപ്പെട്ടു. റെയല ജലസംഭരണിക്ക് താഴെയുള്ള 25 ഗ്രാമങ്ങൾ വെള്ളത്തിലാണ്. ബലക്ഷയം കണ്ടെത്തിയതോടെ കഡപ്പ ജില്ലയിലെ അന്നമയ അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിട്ടു.

രണ്ടുദിവസത്തിനകം വീണ്ടും മഴ കനക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ആന്ധ്രയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. റെയല ചെരിവിന് താഴെയുള്ള നൂറുഗ്രാമങ്ങളിലും തിരുപ്പതി നഗരത്തിലും അതീവ ജാഗ്രതാ നിർദ്ദേശം തുടരുകയാണ്. അന്നമയ അണക്കെട്ടിൽ നിന്ന് അധികം ജലം പുറത്തേക്ക് ഒഴുകിയതോടെ കഡപ്പ ജില്ലയിലും സ്‌ഥിതി രൂക്ഷമാണ്. ചിറ്റൂർ, നെല്ലൂർ അടക്കം കാർഷിക മേഖലകളിൽ വ്യാപക നഷ്‌ടമാണ് റിപ്പോർട് ചെയ്യുന്നത്.

Also Read: കാർഷിക നിയമങ്ങൾ റദ്ദാക്കും, ബില്ലിന് അംഗീകാരം; തിങ്കളാഴ്‌ച പാർലമെന്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE