ബെലഗാവ്: കർണാടക ബെലഗാവിൽ പ്രണയത്തിന്റെ പേരിൽ കൊലപാതകം. യുവാവിനെ കൊലപ്പെടുത്തി മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു. 24കാരൻ അബ്ബാസ് മുല്ലയുടെ മൃതദേഹമാണ് ഇന്ന് രാവിലെ ബെലഗാവിലെ റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തിയത്. തലയറുത്ത നിലയിലായിരുന്നു മൃതദേഹം.
ബെലഗാവി സ്വദേശിയായ 21കാരിയുമായുള്ള അബ്ബാസ് പ്രണയത്തിലായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തതോടെ ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഇന്ന് പുലർച്ചെ ഇരുവരും വിവാഹം കഴിക്കാനായി പുറപ്പെട്ടെങ്കിലും വഴിയിൽ വെച്ച് പെൺകുട്ടിയുടെ വീട്ടുകാർ തടയുകയായിരുന്നു.
തുടർന്ന് പെൺകുട്ടിയുടെ സഹോദരനും ബന്ധുക്കളും ചേർന്ന് അബ്ബാസിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം ബെൽഗാവ് അതിർത്തിയിലെ റെയിൽവേ ട്രാക്കിൽ കൊണ്ടിട്ടു. പ്രദേശവാസികളാണ് രാവിലെ അബ്ബാസിന്റെ മൃതദേഹം കണ്ടെത്തിയത്.
പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ പെൺകുട്ടിയുടെ സഹോദരനടക്കമുള്ള ബന്ധുക്കൾ ഒളിവിൽ പോയി. ബെലഗാവിൽ ഇലക്‌ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു അബ്ബാസ്. പെൺകുട്ടി മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ്.
Also Read: കനയ്യ കുമാറിന്റെ കോൺഗ്രസ് പ്രവേശനം അടഞ്ഞ അധ്യായം; കാനം രാജേന്ദ്രന്‍