കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം അനുവദിച്ചു. കേസിൽ സ്വാഭാവിക ജാമ്യമാണ് എസിജെഎം കോടതി അനുവദിച്ചത്. കസ്‌റ്റംസ് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് ജാമ്യം.
എന്നാൽ ഇഡി കേസിൽ ജുഡീഷ്യൽ കസ്‌റ്റഡിയിൽ ആയതിനാൽ ശിവശങ്കറിന് പുറത്തിറങ്ങാൻ കഴിയില്ല. അതേസമയം, ഡോളർ കടത്ത് കേസിൽ ശിവശങ്കറിനെ റിമാൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കസ്‌റ്റംസ് കോടതിയെ സമീപിച്ചു. നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയ കേസിൽ ശിവശങ്കറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് കസ്‌റ്റംസ് നടപടി.
സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സമർപ്പിച്ച കുറ്റപത്രം ചോദ്യം ചെയ്‌ത് ശിവശങ്കർ നൽകിയ ഹരജി കോടതി ഇന്ന് പരിഗണിക്കും. പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയാണ് ഹരജി പരിഗണിക്കുന്നത്. സർക്കാർ ഉദ്യോഗസ്‌ഥനായ തന്നെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങിയില്ലെന്നും അതുകൊണ്ട് കുറ്റപത്രം നിലനിൽക്കില്ലെന്നുമാണ് ശിവശങ്കറിന്റെ വാദം.
Read also: സിബിഐയെ പേടിയില്ല, അവർ അന്വേഷിക്കട്ടെ; ഉമ്മൻ ചാണ്ടി