പാലക്കാട്: അട്ടപ്പാടി മധു കേസിലെ സ്‌പെഷ്യൽ പബ്ളിക്ക് പ്രോസിക്യൂട്ടർ രാജിവച്ചു. വ്യക്‌തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സി രാജേന്ദ്രൻ രാജിവച്ചത്. പകരം ചുമതല രാജേഷ് എം മേനോനാണ് നൽകിയിരിക്കുന്നത്. സി രാജേന്ദ്രനെ മാറ്റണമെന്ന് മധുവിന്റെ കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നു. പത്താം സാക്ഷി ഉണ്ണികൃഷ്‌ണനും പതിനൊന്നാം സാക്ഷി ചന്ദ്രനും വിചാരണക്കിടെ കൂറുമാറിയിരുന്നു.
സാക്ഷികളുടെ കൂറുമാറ്റം തടയാൻ പ്രോസിക്യൂഷന് സാധിക്കാത്തതിൽ കുടുംബം അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. കേസിൽ രാജി വയ്‌ക്കുന്ന മുന്നാമത്തെ പ്രോസിക്യൂട്ടറാണ് സി രാജേന്ദ്രൻ. നിലവിൽ അഡീഷണൽ പബ്ളിക്ക് പ്രോസിക്യൂട്ടറായിരുന്ന രാജേഷ് എം മേനോനാണ് പകരം ചുമതല. മധുവിന്റെ കുടുംബത്തിന്റെ ആവശ്യ പ്രകാരമാണ് സർക്കാർ തീരുമാനം.
Read Also: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്