ചെന്നൈ : മാസ്‌റ്റര്‍ സിനിമയിലെ രംഗങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ സുപ്രധാന ഇടപെടലുമായി മദ്രാസ് ഹൈക്കോടതി. സിനിമയിലെ രംഗങ്ങള്‍ ചോര്‍ന്നതോടെ 400 വെബ്‌സൈറ്റുകളാണ് മദ്രാസ് ഹൈക്കോടതി നിരോധിച്ചത്. കൂടാതെ ഈ സൈറ്റുകളുടെ സേവനം റദ്ദാക്കാന്‍ എയര്‍ടെല്‍, ജിയോ, വോഡഫോണ്‍, ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നീ ടെലികോം സേവന ദാതാക്കളോട് കോടതി ആവശ്യപ്പെട്ടു. ഒപ്പം തന്നെ സിനിമയുടെ രംഗങ്ങള്‍ സമൂഹമാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്ന ആളുകളുടെ അക്കൗണ്ടുകളും ബ്ളോക്ക് ചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന തീയേറ്ററുകൾ നാളെ മുതൽ തുറക്കാൻ തീരുമാനിച്ച കേരളത്തിലും, തമിഴ്നാട്ടിലും ആദ്യ പ്രദര്‍ശനത്തിനെത്തുന്ന ചിത്രമാണ് തമിഴ് താരങ്ങളായ വിജയ്, വിജയ് സേതുപതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്ന മാസ്‌റ്റര്‍. നാളെ ചിത്രം റിലീസ് ചെയ്യാന്‍ പോകുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളിലും മറ്റും ചിത്രത്തിലെ രംഗങ്ങള്‍ പ്രചരിക്കുന്നത്. തുടര്‍ന്നാണ് മദ്രാസ് ഹൈക്കോടതി വെബ്‌സൈറ്റുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് രംഗത്ത് വന്നിരിക്കുന്നത്.
Read also : സാന്റിയാഗോ മൃഗശാലയിലെ ഗൊറില്ലകൾക്ക് കോവിഡ് 19 സ്‌ഥിരീകരിച്ചു