ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന് മദ്രാസ് ഹൈക്കോടതി പരോള്‍ അനുവദിച്ചു. രണ്ടാഴ്‌ചത്തേക്കാണ് പരോള്‍. തമിഴ്‌നാട് സര്‍ക്കാര്‍ പേരറിവാളന്റെ ജയില്‍ മോചനത്തിന് ഉത്തരവിട്ട് 2 വര്‍ഷം കഴിഞ്ഞിട്ടും ഗവര്‍ണര്‍ അംഗീകാരം നല്‍കാത്തതില്‍ സുപ്രീം കോടതി നേരത്തെ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. വധത്തിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം 20 വര്‍ഷമായിട്ടും പൂര്‍ത്തിയാകാത്തതിനെയും ജസ്‌റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചിരുന്നു.
പേരറിവാളനുള്‍പ്പെടെ കേസിലെ 7 പ്രതികളെ വിട്ടയക്കാൻ തമിഴ്‌നാട് 2018 സെപ്റ്റംബറില്‍ തീരുമാനിച്ചിരുന്നു എങ്കിലും ഇക്കാര്യത്തില്‍ ഗവര്‍ണരുടെ തീരുമാനം വൈകുന്ന സാഹചര്യത്തിലാണു പേരറിവാളന്‍ സുപ്രീം കോടതിയെ സമീപിച്ചത്. പ്രതികളുടെ ദയാഹര്‍ജി തീര്‍പ്പാക്കുന്നതിലുണ്ടായ കാലതാമസം കണക്കിലെടുത്ത് വധശിക്ഷ ജീവപര്യന്തം തടവാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
Read also: ആരോഗ്യ മന്ത്രാലയത്തിന്റെ പേരില്‍ വ്യാജ തൊഴില്‍ പോര്‍ട്ടല്‍; ഒരു മാസത്തിനിടെ തട്ടിയത് കോടികള്‍