തിരുവനന്തപുരം : മലയാള സിനിമക്ക് നഷ്‌ടമായത് കഴിവുറ്റ ഒരു നടനെയാണെന്ന് വ്യക്‌തമാക്കി ജോയ് മാത്യു. അന്തരിച്ച നടന്‍ അനില്‍ നെടുമങ്ങാടിന്റെ വിയോഗത്തില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്. മലയാളത്തില്‍ ഏറെ തിരക്ക് പിടിച്ച ഒരു നടനാകാന്‍ സാധ്യതയുള്ള, അതിന് കഴിവുള്ള ഒരാളായിരുന്നു അനിലെന്ന് ജോയ് മാത്യു അഭിപ്രായപ്പെട്ടു.
അനിലിന്റെ വിയോഗവാര്‍ത്ത ആദ്യം കേട്ടപ്പോള്‍ വിശ്വസിക്കാനായില്ല. ക്രിസ്‌മസ് ദിനത്തില്‍ വലിയൊരു ദുരന്തമാണ് സംഭവിച്ചത്. ഇതിലൂടെ മലയാള സിനിമക്ക് കഴിവുറ്റ ഒരു നടനെയാണ് നഷ്‌ടമായത്. നാടക വേദിയില്‍ നിന്നും മലയാള സിനിമയിലേക്കെത്തിയ അനില്‍ മലയാള സിനിമയില്‍ ഏറെ തിരക്കുള്ള ഒരു നടനാകാന്‍ പാകത്തിന് കഴിവുള്ള വ്യക്‌തിയായിരുന്നു എന്നും ജോയ് മാത്യു വ്യക്‌തമാക്കി.
ഇന്ന് വൈകുന്നേരത്തോടെ സുഹൃത്തുക്കള്‍ക്കൊപ്പം മലങ്കര ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അനില്‍ മുങ്ങിമരിച്ചത്. തൊടുപുഴയില്‍ ഷൂട്ടിംഗിനായി എത്തിയ അനില്‍ ഇടവേള സമയത്താണ് ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയത്. തുടര്‍ന്ന് ആഴമുള്ള കയത്തിലേക്ക് അബദ്ധത്തില്‍ വീണ് പോയതാണെന്നാണ് നിഗമനം. പിന്നീട് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. അയ്യപ്പനും കോശിയും, പൊറിഞ്ചു മറിയം ജോസ്, പാവാട, കമ്മട്ടിപ്പാടം, ഞാന്‍ സ്‌റ്റീവ് ലോപ്പസ്, മണ്‍ട്രോത്തുരുത്ത്, ആമി, മേല്‍വിലാസം, ഇളയരാജ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്‌ത് ജനപ്രീതി നേടിയ താരമാണ് അനില്‍ നെടുമങ്ങാട്.
Read also : സച്ചിയെ കുറിച്ച് അനിലിന്റെ ഓർമ്മകൾ; നൊമ്പരമായി ഫേസ്ബുക്ക് പോസ്‌റ്റ്