മുംബൈ: മഹാരാഷ്‌ട്രയിൽ മലയാളി യുവതിയും ആറു വയസുകാരന്‍ മകനും ആത്‌മഹത്യ ചെയ്‌ത സംഭവത്തില്‍ അയല്‍വാസിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പാലാ രാമപുരം സ്വദേശി രേഷ്‌മ മാത്യു ട്രെഞ്ചില്‍ (43) മകന്‍ ഗരുഡ് എന്നിവരെയാണ് മുംബൈയിലെ താമസ സ്‌ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്‌ച അര്‍ധരാത്രി രേഷ്‌മ താമസിച്ചിരുന്ന ചാന്ദിവലി നാഹേര്‍ അമൃത്ശക്‌തി കോംപ്ളക്‌സിന്റെ 12ആം നിലയിലെ ഫ്‌ളാറ്റില്‍ നിന്നും മകനോടൊപ്പം ചാടുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
ആത്‌മഹത്യാ കുറിപ്പില്‍ അയല്‍ക്കാര്‍ നിരന്തരം ശല്യംചെയ്യുന്നതായി എഴുതിയിട്ടുണ്ട്. തുടർന്നാണ് 33കാരനായ അയൽവാസിയെ അറസ്‌റ്റ് ചെയ്‌തത്. ആത്‌മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്‌റ്റ്. ഇയാളുടെ മാതാപിതാക്കള്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്.
Read also: വായ്‌പാതട്ടിപ്പ്; മല്യ, നീരവ് മോദി, മെഹുൽ ചോക്‌സി എന്നിവരുടെ ആസ്‌തി കണ്ടുകെട്ടി