ന്യൂഡെൽഹി: വായ്‌പാതട്ടിപ്പ് നടത്തി നാടുവിട്ട വിവാദ വ്യവസായികളുടെ ആസ്‌തി കണ്ടുകെട്ടി. വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്‌സി എന്നിവരുടെ 18,170.02 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. ബാങ്കുകൾക്കുണ്ടായ നഷ്‌ടത്തിന്റെ 80.45 ശതമാനമാണിത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് നടപടി. ഇതിൽ 9,371.17 കോടി ബാങ്കുകൾക്കും കേന്ദ്ര സർക്കാരിനുമായി കൈമാറിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറിയിച്ചു. മല്യ 9,000 കോടി രൂപയും മോദിയും ചോക്‌സിയും ചേർന്ന് 14,500 കോടി രൂപയുടെയും വായ്‌പാതട്ടിപ്പാണ് നടത്തിയത്. വായ്‌പാതട്ടിപ്പ് നടത്തി ഈ മൂന്നുപേരും മുങ്ങിയതോടെ 22,585.83 കോടി രൂപയുടെ നഷ്‌ടമാണ് ബാങ്കുകൾക്ക് ഉണ്ടായത്.
Read also: ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; ആവേശകരമായ അന്ത്യത്തിലേക്ക്