വിദ്വേഷ പരാമർശം നടത്തുന്നവരെ നിയന്ത്രിക്കാൻ ബില്ല് പാസാക്കും; മമതാ ബാനർജി

By Syndicated , Malabar News
Malabar-News_Mamata-Banarjee
Ajwa Travels

കൊല്‍ക്കത്ത: അക്രമപരവും പ്രകോപനപരവുമായ പരാമര്‍ശങ്ങള്‍ നടത്തുന്നവരെ രാഷ്‌ട്രീയത്തില്‍ നിന്ന് വിലക്കുന്നതിന് നിയമസഭയില്‍ പുതിയ ബില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളില്‍ നാലാംഘട്ട വോട്ടെടുപ്പിനിടെ ഉണ്ടായ വെടിവെപ്പിന് പിന്നാലെയാണ് തീരുമാനം.

‘ബിജെപിക്ക് നാണമില്ല. നാല് പേരെ കൊന്നശേഷം നാല് റൗണ്ടുകള്‍ കൂടി വെടിവെക്കണം എന്നാണ് അവര്‍ പറയുന്നത്. ഇങ്ങനെയാണോ ഒരു രാഷ്‌ട്രീയ പാര്‍ട്ടി സംസാരിക്കുന്നത്? രാഷ്‌ട്രീയത്തില്‍ നില്‍ക്കുമ്പോള്‍ നാവിന് നിയന്ത്രണം ഉണ്ടായിരിക്കണം.

ഇവർ ബംഗാളിന്റെ ഭാഗമാണെന്ന് പറയാന്‍ തന്നെ നാണമാകുന്നു. അവരെ അറസ്‌റ്റ് ചെയ്യണം. ഇത്തരം അക്രമണപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നവരെയും ‘ഗോലി മാരോ എന്ന് പറയുന്നവരെയും രാഷ്‌ട്രീയമായി നിരോധിക്കണം,’ മമതാ ബാനർജി പറഞ്ഞു.

സിതാൽകുച്ചിയിൽ ഉണ്ടായ വെടിവയ്‌പ്പിൽ വിവാദ പരാമർശം നടത്തിയ പശ്‌ചിമ ബംഗാൾ ബിജെപി നേതാവ് ദിലീപ് ഘോഷിന് പിന്നാലെ പിന്നാലെ വിദ്വേഷപരമായ മറ്റൊരു പരാമര്‍ശവുമായി ബിജെപി നേതാവ് രാഹുല്‍ സിന്‍ഹയും രംഗത്ത് വന്നിരുന്നു. കൂച്ച് ബിഹാറിലെ സിതാല്‍കുച്ചിയില്‍ നാലുപേരെയല്ല, എട്ട് പേരെയെങ്കിലും വെടിവെച്ച് കൊല്ലേണ്ടതായിരുന്നു എന്നായിരുന്നു രാഹുല്‍ സിന്‍ഹ പറഞ്ഞത്.

Read also: കോവിഡ് പ്രതിസന്ധി; മഹാരാഷ്‌ട്രയില്‍ പത്താം ക്ളാസ്, പ്ളസ് ടു പരീക്ഷകള്‍ മാറ്റിവെച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE