കൊല്‍ക്കത്ത: അക്രമപരവും പ്രകോപനപരവുമായ പരാമര്‍ശങ്ങള്‍ നടത്തുന്നവരെ രാഷ്‌ട്രീയത്തില്‍ നിന്ന് വിലക്കുന്നതിന് നിയമസഭയില്‍ പുതിയ ബില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളില്‍ നാലാംഘട്ട വോട്ടെടുപ്പിനിടെ ഉണ്ടായ വെടിവെപ്പിന് പിന്നാലെയാണ് തീരുമാനം.
‘ബിജെപിക്ക് നാണമില്ല. നാല് പേരെ കൊന്നശേഷം നാല് റൗണ്ടുകള്‍ കൂടി വെടിവെക്കണം എന്നാണ് അവര്‍ പറയുന്നത്. ഇങ്ങനെയാണോ ഒരു രാഷ്‌ട്രീയ പാര്‍ട്ടി സംസാരിക്കുന്നത്? രാഷ്‌ട്രീയത്തില്‍ നില്‍ക്കുമ്പോള്‍ നാവിന് നിയന്ത്രണം ഉണ്ടായിരിക്കണം.
ഇവർ ബംഗാളിന്റെ ഭാഗമാണെന്ന് പറയാന്‍ തന്നെ നാണമാകുന്നു. അവരെ അറസ്‌റ്റ് ചെയ്യണം. ഇത്തരം അക്രമണപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നവരെയും ‘ഗോലി മാരോ എന്ന് പറയുന്നവരെയും രാഷ്‌ട്രീയമായി നിരോധിക്കണം,’ മമതാ ബാനർജി പറഞ്ഞു.
സിതാൽകുച്ചിയിൽ ഉണ്ടായ വെടിവയ്‌പ്പിൽ വിവാദ പരാമർശം നടത്തിയ പശ്‌ചിമ ബംഗാൾ ബിജെപി നേതാവ് ദിലീപ് ഘോഷിന് പിന്നാലെ പിന്നാലെ വിദ്വേഷപരമായ മറ്റൊരു പരാമര്‍ശവുമായി ബിജെപി നേതാവ് രാഹുല്‍ സിന്‍ഹയും രംഗത്ത് വന്നിരുന്നു. കൂച്ച് ബിഹാറിലെ സിതാല്‍കുച്ചിയില്‍ നാലുപേരെയല്ല, എട്ട് പേരെയെങ്കിലും വെടിവെച്ച് കൊല്ലേണ്ടതായിരുന്നു എന്നായിരുന്നു രാഹുല്‍ സിന്‍ഹ പറഞ്ഞത്.
Read also: കോവിഡ് പ്രതിസന്ധി; മഹാരാഷ്‌ട്രയില്‍ പത്താം ക്ളാസ്, പ്ളസ് ടു പരീക്ഷകള്‍ മാറ്റിവെച്ചു