കൊൽക്കത്ത: യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ പങ്കെടുത്തില്ലെന്ന വാർത്തയോട് പ്രതികരിച്ച് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പ്രതിഛായ തകർക്കാനുള്ള ശ്രമമാണ് തനിക്കെതിരെ നടക്കുന്നതെന്നും കേന്ദ്രസർക്കാർ തന്നെ അപമാനിക്കുകയാണ് ചെയ്‌തതെന്നും മമത ആരോപിച്ചു.
‘ഇങ്ങനെ എന്നെ അപമാനിക്കരുത്? ഞങ്ങള്‍ മികച്ച ഭൂരിപക്ഷം നേടി വിജയിച്ചതാണോ നിങ്ങളുടെ പ്രശ്‌നം? എല്ലാം ശ്രമിച്ച് നിങ്ങള്‍ പരാജയപ്പെട്ടത് ഞങ്ങളുടെ കുഴപ്പമല്ല. എന്തിനാണ് എന്നും ഞങ്ങളോട് ഇങ്ങനെ പ്രശ്‌നമുണ്ടാക്കുന്നത്?,’
താൻ മൂൻകൂട്ടി നിശ്‌ചയിച്ച പരിപാടികൾക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ സന്ദർശനം വന്നത്. ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിലയിരുത്താനായാണ് പ്രധാനമന്ത്രിയുടെ അവലോകന യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. യോഗത്തിന് മുമ്പ് വെസ്‌റ്റ് മിഡ്‌നാപൂരിലെ എയര്‍ ബേസില്‍ വെച്ച് മോദിയെക്കണ്ട് ഇക്കാര്യം പറഞ്ഞുവെന്നും മമത പറയുന്നു.
Read also: യാത്രാവിലക്ക് നീക്കി; സൗദിയിലേക്ക് 11 രാജ്യങ്ങളില്‍ നിന്ന് പ്രവേശനാനുമതി