ന്യൂഡെൽഹി: മമതാ ബാനർജിയുടെ ഡെൽഹി സന്ദർശനത്തിന് ഇന്ന് തുടക്കമാവും. സോണിയാ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുന്ന അവർ കർഷക സമര വേദികളിലും സന്ദർശനത്തിനെത്തും. ദേശിയ രാഷ്‍ട്രീയത്തിൽ ചുവട് ഉറപ്പിയ്‌ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മമതയുടെ പുതിയ നീക്കം. ഈ മാസം 30 വരെയാണ് മമതാ ബാനർജി ഡെൽഹിയിൽ ഉണ്ടാകുക.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളുടെ ഐക്യം ശക്‌തമാക്കുക എന്നതാണ് മമതയുടെ ലക്ഷ്യം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി വിരുദ്ധ സഖ്യം എന്ന സന്ദേശവുമായി പ്രതിപക്ഷ പാർട്ടികൾക്ക് മമത എഴുതിയ കത്തിനെ കോൺഗ്രസ് സ്വാഗതം ചെയ്‌തിരുന്നു. ഇക്കാര്യത്തിൽ മമതാ ബാനർജിയുമായി സോണിയാ ഗാന്ധി ചർച്ചകൾ നടത്തുമെങ്കിലും പ്രതിപക്ഷ പാർട്ടികളുടെ നേതൃസ്‌ഥാനം മമതയ്‌ക്ക് നൽകാൻ പാർട്ടി തയ്യറായേക്കില്ല.
Read also: രാജ്യത്തിന്റെ ‘മന്‍ കി ബാത്ത്’ കേന്ദ്രം മനസിലാക്കണം; രാഹുൽ ഗാന്ധി