കൊൽക്കത്ത: ബംഗാളിൽ മമത ബാനർജി ഒറ്റപ്പെടാൻ പോകുന്നുവെന്ന് അമിത് ഷാ. ബംഗാൾ ദുർഭരണത്തിൽ നിന്ന് മോചിപ്പിക്കപ്പെടുമെന്നും അഞ്ച് വർഷം തന്നാൽ ബംഗാളിനെ സോനാ ബംഗാൾ ആക്കുമെന്നും അമിത് ഷാ പറഞ്ഞു. മമതയുടെ ദുർ വാശി ബംഗാളിനെ ദരിദ്രമാക്കി. ജനങ്ങളുടെ ജീവിതം ദുരിത പൂർണമാക്കിയതിന് മമത ഉത്തരവാദിത്തം പറയേണ്ടിവരും.
ഗുണ്ടായിസം കാട്ടി ജനാധിപത്യത്തെ നേരിടാമെന്ന് മമത കരുതേണ്ടെന്ന് അമിത് ഷാ പറഞ്ഞു. കൊന്നും കൊല്ലിച്ചും ബംഗാളിൽ ഭരണത്തിൽ തുടരാൻ മമതക്ക് കഴിയില്ല. മമതക്ക് ഭരിക്കാൻ അറിയില്ല, ഗുണ്ടായിസം മാത്രമേ അറിയൂ. മമതയിൽ നിന്നുള്ള മാറ്റത്തിനായി ബംഗാൾ കാത്തിരിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.
ജനങ്ങളെ മനസിലാക്കാൻ കഴിയാതെ പോയ മുഖ്യമന്ത്രിയാണ് മമത, ഗുണ്ടകളെ വളർത്തുകയായിരുന്നു മമതയുടെ ഭരണമെന്നും അമിത് ഷാ തുറന്നടിച്ചു. ബിജെപിക്ക് 5 വർഷം തന്നാൽ ബംഗാളിനെ സോനാ ബംഗാൾ ആക്കും. പതിറ്റാണ്ടുകൾ കോൺഗ്രസിനും, സിപിഎമ്മിനും തൃണമൂൽ കോൺഗ്രസിനും കൊടുത്ത ജനങ്ങൾ, അഞ്ച് വർഷം ബിജെപിക്കും തരണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു.
മിഡ്‌നാപൂരിൽ നടന്ന മെഗാ റാലിയിൽ അമിത് ഷാ മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് സുവേന്ദു അധികാരിയെയും മറ്റ് നിരവധി പ്രവർത്തകരെയും ബിജെപിയിലേക്ക് സ്വാഗതം ചെയ്‌തു. സുവേന്ദു അധികാരിക്ക് പുറമെ വിവിധ പാർട്ടികളിൽ നിന്നുള്ള ഒമ്പത് എംഎൽഎമാരും തൃണമൂൽ എംപി സുനിൽ മൊണ്ടലും ബിജെപിയിൽ ചേർന്നു.
Read Also: കെസി വേണുഗോപാല്‍ സംഘടനാ കാര്യങ്ങള്‍ വൈകിപ്പിക്കുന്നു; രുചി ഗുപ്‌ത രാജിവെച്ചു