കൊൽക്കത്ത: നന്ദിഗ്രാമിലെ ഫലപ്രഖ്യാപനം ചോദ്യം ചെയത് പശ്‌ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി നൽകിയ ഹരജി പരിഗണിക്കുന്നത് കൊൽക്കത്ത ഹൈക്കോടതി അടുത്ത വ്യാഴാഴ്‌ചത്തേക്ക് മാറ്റി. വോട്ടെണ്ണലിൽ ക്രമക്കേട് നടന്നുവെന്നാണ് മമതയുടെ ഹരജിയിലെ ആരോപണം.
കേസ് പരിഗണിക്കുന്നത് മാറ്റിയ ഹൈക്കോടതി ജഡ്‌ജിക്കെതിരെ ആരോപണവുമായി തൃണമൂൽ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ബിജെപി നേതാക്കൾക്കൊപ്പം ജഡ്‌ജി ഒരു പരിപാടിയിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ പ്രചരിപ്പിച്ചുകൊണ്ടാണ് ജഡ്‌ജിക്കെതിരെ തൃണമൂലിന്റെ ആക്രണം. കോടതി പരിസരത്ത് ഒരു വിഭാഗം അഭിഭാഷകര്‍ പ്രതിഷേധിക്കുകയും ചെയ്‌തു.
തൃണമൂൽ വിട്ട് ബിജെപിയിൽ ചേര്‍ന്ന സുവേന്ദു അധികാരി രണ്ടായിരത്തോളം വോട്ടിനാണ് നന്ദിഗ്രാമിൽ മമതയെ പരാജയപ്പെടുത്തിയത്. താൻ ജയിച്ചുവെന്ന് മാദ്ധ്യമങ്ങളെല്ലാം റിപ്പോര്‍ട് ചെയ്‌തപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ സുവേന്ദു അധികാരിയുടെ വിജയമാണ് പ്രഖ്യാപിച്ചത്. ഇതിൽ സംശയമുണ്ടെന്നാണ് മമത ബാനര്‍ജി ഹരജിയിൽ പറയുന്നത്.
Also Read: അസമിൽ കോൺഗ്രസ് എംഎൽഎ രാജിവെച്ചു; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനം